Kerala

സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ കടുത്ത മത്സരം, ഔദ്യോഗിക പാനലിനെതിരെ 15 പേര്‍; വോട്ടെടുപ്പ്

ഔദ്യോഗിക പക്ഷം അവതരിപ്പിച്ച പാനലില്‍ നിന്നും ഏഴുപേരെ മാറ്റണമെന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ കടുത്ത മത്സരം. കാനം-ഇസ്മായേല്‍ പക്ഷങ്ങള്‍ തമ്മിലായിരുന്നു മത്സരം. 45 അംഗ ജില്ലാ കൗണ്‍സിലിലേക്ക് 60 പേരാണ് മത്സരിച്ചത്. ഇന്നലെ വൈകീട്ട് ആരംഭിച്ച വോട്ടെടുപ്പ് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അവസാനിച്ചത്. 

തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം വോട്ടെണ്ണുന്നത് ജില്ലാ കൗണ്‍സിലിലേക്കുള്ള വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനാണ്. ഇതിനുശേഷം മറ്റു അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണല്‍ നടക്കും. 

ഔദ്യോഗിക പക്ഷം അവതരിപ്പിച്ച പാനലില്‍ നിന്നും ഏഴുപേരെ മാറ്റണമെന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നത്. പക്ഷെ ഔദ്യോഗികപക്ഷം ഇതിനു തയ്യാറായില്ല. തുടര്‍ന്ന് 15 പേര്‍ മത്സരിക്കാനായി രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് വോട്ടെടുപ്പിലേക്ക് നീണ്ടത്. 

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും മത്സരമുണ്ടാകാനുള്ള സാധ്യത സജീവമാണ്. നിലവിലെ സെക്രട്ടറി സുരേഷ് രാജിന് ഇളവുകള്‍ നല്‍കി സെക്രട്ടറിയായി തുടരാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT