പ്രതീകാത്മക ചിത്രം 
Kerala

'ലിങ്കില്‍ കയറി പണം അടയ്ക്കണം'; കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം. ആര്‍മി കാന്റീനിലേക്ക് തേയില വേണമെന്നും കരാര്‍ ലഭിക്കാനായി ലിങ്കില്‍ കയറി പണം അടക്കണമെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞത്. കോട്ടയം നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന റെയിന്‍ബോ ട്രേഡിങ് കമ്പനി ഉടമയായ അമീനിനാണ് തട്ടിപ്പുസന്ദേശം ലഭിച്ചത്. സംഭവത്തില്‍ അമീന്‍ കോട്ടയം സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

കോട്ടയത്തെ ആര്‍മി ക്യാംപിലേക്ക് വലിയ അളവില്‍ തേയില ആവശ്യമുണ്ടെന്നും അതിനായി ടെണ്ടര്‍ അയക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തട്ടിപ്പുകാരുടെ സന്ദേശം. സന്ദേശത്തിന് പിന്നാലെ കൃനാല്‍ ചൗധരിയെന്ന സൈനികന്റെ പേരില്‍ ഫോണ്‍ കോളെത്തുകയും ചെയ്തു. പിന്നീട് പാങ്ങോട് സൈനികകേന്ദ്രത്തിലെ ജിഎസ്ടി നമ്പര്‍ നല്‍കി വിശ്വാസം പിടിച്ചുപറ്റാനും സംഘം ശ്രമം നടത്തിയതായി പരാതിക്കാരന്‍ പറഞ്ഞു.

ഇറക്കുമതി ചെയ്യേണ്ട തേയിലയുടെ അളവിനെ കുറിച്ചും ഗുണമേന്മയെ കുറിച്ചും വാട്സ്ആപ്പിലൂടെ സംസാരിക്കുകയും ചെയ്തു. കരാറിനായി അയച്ചുതന്ന ലിങ്ക് വഴി പണമടക്കണമെന്ന് നിര്‍ബന്ധിച്ചതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. തുടര്‍ന്ന് അമീന്‍ കോട്ടയം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഗുജറാത്ത് കേന്ദ്രമാക്കിയ തട്ടിപ്പുസംഘമാണ് സംഭവത്തിന് പിന്നിലെന്നും പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായും സൈബര്‍ പൊലീസ് പറഞ്ഞു.

Cyber ​​fraud in the name of Indian Army in Kottayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കമാന്‍ഡിന്റെ 'ചെക്ക്'; സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിയോജിപ്പ്

എസ് സോമനാഥിനെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി; സന്തോഷമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍

കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷനിലെ മലിനജലം ജനവാസ മേഖലയിലേക്ക്; പാലക്കാട് മൈത്രി നഗർ നിവാസികൾ ദുരിതത്തിൽ

ഞങ്ങള്‍ ലെസ്ബിയന്‍സ് ആണെന്ന് പറയുന്നവരോട്, എന്റെ ചാച്ചു കല്യാണം കഴിച്ചു; എനിക്കുമുണ്ടൊരു ജീവിതം: അശ്വതി

പ്ലസ് ടു യോഗ്യത മതി! ഔഷധിയിൽ സർക്കാർ ജോലി; പുരുഷന്മാർക്ക് അവസരം