വര്‍ഗീസ് ജോര്‍ജ്, ചാണ്ടി ഉമ്മന്‍  
Kerala

'ചാണ്ടി ഉമ്മനോട് ക്ഷമിക്കാനുള്ള ഉത്തരവാദിത്തമുണ്ട്‌'; ഉമ്മന്‍ചാണ്ടിയെ പിന്നില്‍ നിന്ന് കുത്തിയത് ഓര്‍മ്മിപ്പിച്ച് സഹോദരീ ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ആരും മുതലക്കണ്ണീരൊഴുക്കേണ്ടെന്ന് തുറന്നടിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും സഹോദരീ ഭര്‍ത്താവുമായ ഡോ. വര്‍ഗീസ് ജോര്‍ജ്. 'ഉമ്മന്‍ ചാണ്ടിയെ ഐയും എയും പുറകില്‍ നിന്ന് കുത്തി. മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പേരിന്റെ ഗുണഭോക്താക്കളായി മാറി, ഇതിനെയാണ് മുതലക്കണ്ണീര്‍ എന്ന് പറയുന്നതെന്നും 'വര്‍ഗീസ് ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു.

'കഴിഞ്ഞ രണ്ടര കൊല്ലമായി മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. എണ്ണായിരം വീടുകളില്‍ കയറിയിട്ടുണ്ട്. അത്യാവശ്യം എല്ലാ കാര്യങ്ങളിലും പ്രതിഷേധിച്ചിട്ടുണ്ട്. നട്ടുച്ച വെയിലത്ത് റോഡ് സൈഡില്‍ നിന്ന് പ്രസംഗിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ മരുമകനാണ്, അതുകൊണ്ട് തനിക്ക് വോട്ട് ചെയ്യണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

'നോമിനേഷന്‍ കൊടുക്കുന്നതിന് മുമ്പ് മീഡിയയെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ കൊണ്ട് വന്ന് എത്ര പേര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു. ഇന്ന് ഉമ്മന്‍ചാണ്ടി ജീവിച്ചിരിപ്പുണ്ടായിരിന്നെങ്കില്‍ ആ കല്ലറയില്‍ പോയ എത്ര പേര്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ച് നോമിനേഷന്‍ കൊടുക്കുമായിരുന്നു' എന്ന് വര്‍ഗീസ് ജോര്‍ജ് ചോദിച്ചു.

'ഐയും എയും ഒക്കെ അദ്ദേഹത്തെ പുറകില്‍ നിന്ന് കുത്തിയിട്ട് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പേരിന്റെ ഗുണഭോക്താക്കളായി മാറുന്നു. അതിനെയാണ് മുതലക്കണ്ണീര്‍ എന്ന് പറയുന്നത്. ചാണ്ടി ഉമ്മന് ആ ആളുകള്‍ക്കെതിരെ ഇതേ പരാമര്‍ശം നടത്താന്‍ ധൈര്യം ഉണ്ടോ. ചാണ്ടിയെ കുറ്റം പറയുന്നില്ല. ചാണ്ടിയെ അനിയനായിട്ടാണ് കാണുന്നത്. അവനോട് ക്ഷമിക്കാനുള്ള ഉത്തരവാദിത്തം ചേട്ടനെന്ന നിലയില്‍ എനിക്കുണ്ട്. തന്റെ അനുയായികളും ഇഷ്ടപെടുന്നവരും ചാണ്ടിയെ ചീത്ത പറയരുതെന്നും ഡോ. വര്‍ഗീസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Does he have the courage Varghese george reply to chandy Oommen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്'; സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് വധശിക്ഷ

'ഒളിഞ്ഞിരുന്ന് വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു'; ഇറങ്ങിപ്പോയിട്ടില്ലെന്ന് ശ്രീലേഖ

ജയം തേടി സ്വന്തം തട്ടകത്തിൽ; പഞ്ചാബിനെതിരെ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

കീം 2026: ഗൾഫ് രാജ്യങ്ങളിലെ എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഏപ്രിൽ ഏഴ് ഉച്ചയ്ക്ക് ഒരു മണി വരെ സമയം

'അതൊന്നും ധോനി സമ്മതിക്കില്ല'; ഋതുരാജിന്റെ ക്യാപ്റ്റൻസി ചോദ്യം ചെയ്ത് മുൻ സിഎസ്കെ താരം

SCROLL FOR NEXT