Thrissur Mayor M K Varghese  
Kerala

'മേയര്‍ സ്ഥാനം കഴിഞ്ഞു, ഇനി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; എന്നെ പുറത്താക്കിയിട്ടില്ല'

കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോടെ പിന്തുണയോടെ തൃശൂര്‍ നഗരസഭയുടെ മേയറായിരുന്നു എംകെ വര്‍ഗീസ്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ മുന്‍ മേയര്‍ എംകെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. താന്‍ തന്റെ തറവാടായ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജന്‍ പല്ലന് പിന്തുണ നല്‍കുമെന്നും എകെ വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോടെ പിന്തുണയോടെ തൃശൂര്‍ നഗരസഭയുടെ മേയറായിരുന്നു എംകെ വര്‍ഗീസ്.

താന്‍ ഒരു കാലത്തും ഇടതുപക്ഷത്തിനൊപ്പമായിരുന്നില്ല. അവര്‍ തന്റെ കൂടെയായിരുന്നു എന്നതാണ് ശരിയെന്ന് എംകെ വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം താനും എല്‍ഡിഎഫും തമ്മില്‍ ഒരു എഗ്രിമെന്റും ഉണ്ടായിരുന്നില്ല. 'അഞ്ച് വര്‍ഷം കഴിഞ്ഞു. മേയര്‍ സ്ഥാനം ഒഴിഞ്ഞു. ഞാന്‍ തിരിച്ചുപോന്നു. അത്രമാത്രം. കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ വിശ്രമത്തിലായ്ിരുന്നു. വിശ്രമം കഴിഞ്ഞു. ഇനി ഞാന്‍ എന്റെ തറവാട്ടിലേക്ക് മടങ്ങി പോകുന്നു. രാജന്‍ പല്ലന്‍ കഴിഞ്ഞ 30 വര്‍ഷമായി തന്റെ അടുത്തയാളാണ്. തെരഞ്ഞെടുപ്പില്‍ പല്ലന്‍ വിജയിക്കും'- എംകെ വര്‍ഗീസ് പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് മടങ്ങി പോകുന്നത് യാതൊരു ഓഫറും ലഭിച്ചിട്ടില്ല. തന്നെ ആരും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല. അന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള സാഹചര്യം എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അതിലൊന്നു പ്രസക്തിയില്ല. താന്‍ എവിടെ നില്‍ക്കുന്നുവോ അവിടെ ആത്മാര്‍ഥമായി നില്‍ക്കുന്ന ഒരാളാണ് താന്‍. അടുത്ത അഞ്ച് വര്‍ഷം യുഡിഎഫ് അധികാരത്തിലെത്തുമെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

Ex-Thrissur Mayor MK Varghese Returns to Congress Fold

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഫ്‌സിആര്‍എ ബില്‍: പ്രധാനമന്ത്രിക്ക് കത്തയച്ച് കെസിബിസി

'മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തുന്നു'; എല്‍ഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഈ ശീലങ്ങൾ പല്ലുകളെ കേടുവരുത്തും

'ചെറുപ്പം മുതലേ പരിചയമുള്ള ആളാണ്'; ശ്യാമള ടീച്ചർക്കായി പ്രചാരണത്തിനിറങ്ങി നിഖില വിമൽ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടെ അവധി

SCROLL FOR NEXT