Explosives found in onion lorry in Malappuram 
Kerala

മലപ്പുറത്ത് ഉള്ളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍; ജലാറ്റിന്‍ സ്റ്റികും ഡിറ്റനേറ്റര്‍ വയറും പിടിച്ചെടുത്തു, അന്വേഷണം

ഉള്ളി ലോറിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഉള്ളി ലോറിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍ വയര്‍ എന്നിവയാണ് ചെമ്മാട് നിന്ന് പിടിച്ചെടുത്തത്. ഇതിന് പിന്നിലുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്നലെ രാത്രിയാണ് സംഭവം. ഹോളോബ്രിക്‌സ് നിര്‍മ്മിക്കുന്ന കേന്ദ്രത്തിലാണ് ഉള്ളിലോറി എത്തിയത്. മറ്റൊരു ലോറിയിലേക്ക് സാധനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിനിടെയാണ് വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയത്. കാറില്‍ ആളുകള്‍ എത്തിയായിരുന്നു സാധനങ്ങള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. പൊലീസ് സ്ഥലത്തെത്തിയതോടെ ലോറി ഡ്രൈവറും കാറില്‍ എത്തിയവരും കടന്നുകളഞ്ഞു.

ലോറിയുടെ ഒരുവശത്ത് ഉള്ളി ചാക്കുകളും മറുവശത്ത് ബോക്‌സുകളില്‍ സ്‌ഫോടക വസ്തുക്കളുമായിരുന്നു. രാവിലെ പരിശോധന നടത്തിയപ്പോഴാണ് ബോക്‌സുകളില്‍ സ്‌ഫോടക വസ്തുക്കളാണ് എന്ന് കണ്ടെത്തിയത്. ക്വാറിയിലേക്കോ മറ്റോ കൊണ്ടുവന്നതാകാം ഈ സ്‌ഫോടക വസ്തുക്കള്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അനധികൃതമായി കടത്തിയതാകാം എന്നും സംശയിക്കുന്നു. ലോറി ഡ്രൈവറയെും കാറില്‍ വന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബോക്‌സിലുള്ള സ്‌ഫോടക വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറയുന്നു.

Explosives found in onion lorry in Malappuram; gelatin stick and detonator wire seized, investigation underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആടി നില്‍ക്കുന്ന 10 ശതമാനം വോട്ടു കൂടി പിടിക്കണം', 30 മണ്ഡലങ്ങളില്‍ കണ്ണു വച്ച് ബിജെപി

ചൂടുവെള്ളം കുടിച്ചാൽ ബ്ലോട്ടിങ് മാറുമോ?

'പച്ചക്കള്ളം, ചില ആളുകൾക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്'; യുവാക്കൾക്കെതിരെ മാധവ് സുരേഷ്

'കപട മനുഷ്യസ്നേഹി, ശുചീകരണ തൊഴിലാളികൾ അവകാശങ്ങൾക്കായി പോരാടുമ്പോൾ എവിടെയായിരുന്നു ?'; രജനികാന്തിനെതിരെ സംവിധായകൻ

ഒബാമ ദമ്പതികളെ കുരങ്ങന്‍മാരാക്കി ട്രംപിന്റെ വംശീയ അധിക്ഷേപം, വ്യാപക പ്രതിഷേധം; മാപ്പ് പറയില്ലെന്ന് ട്രംപ്

SCROLL FOR NEXT