ഫാത്തിമ മുസഫര്‍, ജയന്തി രാജന്‍ 
Kerala

മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തില്‍ ഇതാദ്യമായി വനിതകളും; ജയന്തി രാജനും ഫാത്തിമ മുസഫറും അസിസ്റ്റന്റ് സെക്രട്ടറിമാര്‍

പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ ദേശീയ അധ്യക്ഷനായും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയായും തുടരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തില്‍ വനിതകളെയും ഉള്‍പ്പെടുത്തി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ ദേശീയ അധ്യക്ഷനായും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയായും തുടരും. പി വി അബ്ദുള്‍ വഹാബ് എംപിയാണ് ട്രഷറര്‍.

ദേശീയ കമ്മിറ്റിയില്‍ രണ്ട് വനിതകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വനിത ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ചെന്നൈയില്‍ നിന്നുള്ള ഫാത്തിമ മുസഫര്‍, വനിത ലീഗ് ദേശീയ സെക്രട്ടറിയായിരുന്ന വയനാട് നിന്നുള്ള ജയന്തി രാജന്‍ എന്നിവരാണ് ദേശീയ കമ്മിറ്റിയില്‍ ഇടംനേടിയത്. ദലിത് വിഭാഗത്തില്‍പ്പെട്ട, വയനാട് ഇരുളം സ്വദേശിയായ ജയന്തി നിലവില്‍ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റാണ്

ജയന്തി രാജനെയും ഫാത്തിമയെയും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായാണ് നിയമിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുന്നത്. പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും, നാഷണല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായി ഇ ടി മുഹമ്മദ് ബഷീറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

അബ്ദുസമദ് സമദാനി സീനിയര്‍ വൈസ് പ്രസിഡന്റാണ്. കെപിഎ മജീദ് എംഎല്‍എ, കെ സൈനുള്‍ ആബിദിന്‍ എന്നിവര്‍ കേരളത്തില്‍ നിന്നും വൈസ് പ്രസിഡന്റായി നിയമിതരായിട്ടുണ്ട്. മുനവറലി ശിഹാബ് തങ്ങള്‍, അഡ്വ. ഹാരിസ് ബീരാന്‍, സി കെ സുബൈര്‍ എന്നിവര്‍ കേരളത്തില്‍ നിന്നും ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT