പ്രതീകാത്മക ചിത്രം 
Kerala

കൂട്ടുകാരൻ കരൾ പകുത്തു നൽകിയിട്ടും രക്ഷിക്കാനായില്ല, സഹോദരനു പിന്നാലെ കൃഷ്ണദാസും യാത്രയായി

അമൃത ആശുപത്രിയിലെ വെന്റിലേറ്റർ ഐസിയുവിൽ കഴിയവെ 5 മാസം മുമ്പാണു കൃഷ്ണദാസിന് സഹപാഠി കുമ്പളങ്ങാട് കരിമ്പനവളപ്പിൽ സനൂപ് കരളിന്റെ ഒരുഭാഗം നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ; സുഹൃത്ത് പകുത്തു നൽകിയ കരളിനൊ‌പ്പം ജീവിതത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു കൃഷ്ണദാസ്. പക്ഷേ കൂട്ടുകാരന്റെ കരളിനും ഈ 31 കാരനെ രക്ഷിക്കാനായില്ല. കുമരനെല്ലൂർ കൊടയ്ക്കാടത്ത് പുത്തൻവീട്ടിൽ കൃഷ്ണദാസ്(31) ആണ് കരൾ രോ​ഗത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. 

ഗൾഫിലെ ജോലിക്കിടയിൽ കഴിഞ്ഞവർഷം അവധിക്കു നാട്ടിൽ വന്നപ്പോഴാണ് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ തുടങ്ങുന്നത്. രോഗം മൂർഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെ വെന്റിലേറ്റർ ഐസിയുവിൽ കഴിയവെ 5 മാസം മുമ്പാണു കൃഷ്ണദാസിന് സഹപാഠി കുമ്പളങ്ങാട് കരിമ്പനവളപ്പിൽ സനൂപ് കരളിന്റെ ഒരുഭാഗം നൽകിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു.

അതിനു ശേഷം മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കഴിയവെ കോവിഡ് ബാധിച്ചു. ആ പ്രതിസന്ധിയും മറികടക്കാനായെങ്കിലും ശാരീരികാസ്വസ്ഥതകൾ കാരണം കൃഷ്ണദാസിനെ കഴിഞ്ഞായാഴ്ച വീണ്ടും അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൃഷ്ണദാസിന്റെ സഹോദരൻ കൃഷ്ണനുണ്ണിയും ജനുവരിയിൽ മരിച്ചിരുന്നു. പാൻക്രിയാസിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു മരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT