പ്രതീകാത്മക ചിത്രം 
Kerala

ഒരു തുള്ളി രക്തം മതി, ഒരാളുടെ സന്തോഷത്തിന്റെ തോത് അറിയാം; പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കൊച്ചി സര്‍വകലാശാല

ഒരു മനുഷ്യന്റെ സന്തോഷത്തിന്റെ തോത് അളന്നറിയാന്‍ പറ്റുന്ന സാങ്കേതികവിദ്യ കൊച്ചി സര്‍വകലാശാല വികസിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു മനുഷ്യന്റെ സന്തോഷത്തിന്റെ തോത് അളന്നറിയാന്‍ പറ്റുന്ന സാങ്കേതികവിദ്യ കൊച്ചി സര്‍വകലാശാല വികസിപ്പിച്ചു. ഗവേഷക ഡോ. ശാലിനി മേനോനാണ് സന്തോഷത്തിന്റെ തോത് അളന്നെടുക്കാന്‍ പറ്റുന്ന യന്ത്രം കണ്ടെത്തിയത്.

നാഡീതന്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന്‍ ആണ് സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ക്ക് പ്രേരണയാകുന്നത്. ഡോപ്പമൈന്റെ അളവ് നിര്‍ണയിക്കുന്ന ഡോപ്പാ മീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണമാണ് ഡോ. ശാലിനി മേനോന്‍ വികസിപ്പിച്ചത്.  ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് ഡോ. ശാലിനി പറയുന്നു.

4,000 രൂപ മാത്രം ചെലവു വരുന്ന ഈ ചെറു ഉപകരണം ഉപയോഗിക്കാന്‍ എളുപ്പമാണ്. പരിശോധനയ്ക്ക് ഒരു തുള്ളി രക്തമേ വേണ്ടൂ, രണ്ട് സെക്കന്‍ഡില്‍ ഫലം ലഭിക്കും. പ്രോഗ്രാം ചെയ്യാവുന്ന ഇതിന്റെ ഡിസ്‌പോസിബിള്‍ ഇലക്ട്രോഡ് മാറി മാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകള്‍ നിര്‍ണയിക്കാന്‍ കഴിയും. ഡോപ്പാ മീറ്ററിന്റെ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാര്‍ഗ നിര്‍ദേശത്തിലാണ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര്‍. റിസര്‍ച്ച് അസോസിയേറ്റായ ഡോ. ശാലിനി മേനോന്‍ ഡോപ്പാ മീറ്റര്‍ എന്ന സെന്‍സറിന്റെ പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍