Kerala

വീടിനു തീയിട്ടു, 60കാരൻ മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ; ഉ​ഗ്രസ്ഫോടനത്തോടെ വീട് കത്തിനശിച്ചു

സ്ഫോടനശബ്ദത്തോടെയാണ് വീട് കത്തിനശിച്ചത്. ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് ഹരിദാസിന്റെ വീടിന്റെ മേൽക്കൂര കത്തുന്നതു കണ്ടത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; വീടിനു തീയിട്ട ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. പത്തനാട് കങ്ങഴ നൂലുവേലി വാലുമണ്ണേൽപ്പടി എംവി ഹരിദാസ് (60) ആണു മരിച്ചത്. വീടിനു തീയിട്ട ശേഷം ഇയാൾ മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണു സംഭവമുണ്ടായത്.

സ്ഫോടനശബ്ദത്തോടെയാണ് വീട് കത്തിനശിച്ചത്. ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് ഹരിദാസിന്റെ വീടിന്റെ മേൽക്കൂര കത്തുന്നതു കണ്ടത്. ഉടൻ കറുകച്ചാൽ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ, പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇതിനിടെയാണ് ഹരിദാസ് ആത്മഹത്യ ചെയ്തത്. 

വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചാണു സ്‌ഫോടനം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. പാചകവാതക സിലിണ്ടർ വീട്ടിൽ നിന്നു മാറ്റിവച്ച ശേഷമാണ് ഇയാ‍ൾ തീയിട്ടത്. തീ മറ്റിടങ്ങളിലേക്കു പടരാതിരിക്കാൻ ചുറ്റും വെള്ളം നനച്ചിരുന്നു. വീട്ടുപകരണങ്ങളും വാതിലും ജനലും കത്തിനശിച്ചു. ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. 

ഭാര്യയ്ക്കൊപ്പമാണ് ഹരിദാസ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇവർക്കു മക്കളില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നു കറുകച്ചാൽ പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT