ബാലൻ,  ലളിത
Kerala

ഭാര്യയെ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊന്നു: ഒളിവിൽ പോയ 72 കാരൻ പിടിയിൽ

സംഭവത്തിനുശേഷം പ്രതി വിവിധയിടങ്ങളിൽ ഒളിവിൽ പോയ പ്രതിയെ ഏഴ് ദിവസത്തിനു ശേഷമാണ് അങ്കമാലി പൊലീസ് പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ് പിടിയിൽ. പാറക്കടവ് പുളിയനം മില്ലുംപടി ഭാഗത്ത് ബാലൻ (72) ആണ് പൊലീസിന്റെ പിടിയിലായത്. ഭാര്യ ലളിതയെ (62) കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയശേഷം ഒളിവിൽ പോവുകയായിരുന്നു.

ശനിയാഴ്ച അങ്കമാലിയിലാണ് സംഭവമുണ്ടായത്. കഴുത്തിൽ കുരുക്കിയ പ്ലാസ്റ്റിക് കയർ സ്വീകരണ മുറിയിലെ സെറ്റിയിൽ കെട്ടിയ നിലയിലായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മകനാണ് ലളിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സംഭവത്തിനുശേഷം പ്രതി വിവിധയിടങ്ങളിൽ ഒളിവിൽ പോയ പ്രതിയെ ഏഴ് ദിവസത്തിനു ശേഷമാണ് അങ്കമാലി പൊലീസ് പിടികൂടിയത്. ഭാര്യയോടുളള വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു ബാലൻ പൊലീസിനോടു പറഞ്ഞത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ബാലനെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT