vizhinjam jetty x
Kerala

വിഴിഞ്ഞം അതീവ സുരക്ഷാ വലയത്തിൽ; കോസ്റ്റ് ഗാര്‍ഡ് ജെട്ടി ഉദ്ഘാടനം ചെയ്തു

76.70 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയും 4-6 മീറ്റര്‍ ആഴവുമുള്ളതാണ് വിഴിഞ്ഞത്തെ പുതിയ കോസ്റ്റ് ​ഗാർഡ് ജെട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ( Vizhinjam ) ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ( Indian Coast Guard ) പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണ സേന ഡയറക്ടര്‍ ജനറല്‍ പരമേഷ് ശിവമണിയാണ് ജെട്ടി ഉദ്ഘാടനം ചെയ്തത്. 76.7 മീറ്റര്‍ ദൈര്‍ഘ്യമുള്ള അത്യാധുനിക ബെര്‍ത്ത് സേനാ കപ്പലുകളുടെ വേഗത്തിലുള്ള വിന്യാസത്തിനും, തീരദേശത്തിന്റെ സുരക്ഷാ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, കള്ളക്കടത്ത് തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.

അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ അകലെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് ചേര്‍ന്നും തന്ത്രപരമായി സ്ഥിതി ചെയ്യുന്ന കോസ്റ്റ് ഗാര്‍ഡ് ജെട്ടി ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെ സുരക്ഷയില്‍ നിര്‍ണായക പങ്കു വഹിക്കും. മത്സ്യബന്ധനത്തിന് വേഗത്തില്‍ സുരക്ഷയൊരുക്കാനും സഹായകമാകും.

76.70 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയും 4-6 മീറ്റര്‍ ആഴവുമുള്ളതാണ് വിഴിഞ്ഞത്ത് പുതുതായി ഉദ്ഘാടനം ചെയ്ത ബെര്‍ത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തെ ആര്‍ടിഎഫ് ഇന്‍ഫ്ര പ്രൈവറ്റ് ലിമിറ്റഡ് ആണ് ജെട്ടിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിഐഎസ്എല്‍, കേരള സര്‍ക്കാര്‍ പ്രതിനിധികള്‍, കേരള മാരിടൈം ബോര്‍ഡ്, തുറമുഖ അധികൃതര്‍, കരസേന, വ്യോമസേന, സംസ്ഥാന പൊലീസ്, അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT