വ്യാഴാഴ്ച രാവിലെ 10നും 10.40നും ഇടയിലാണ് തൃക്കൊടിയേറ്റ്. 
Kerala

ഒരു മാസം നീണ്ട ഉത്സവം; ഇരുമ്പില്‍ പുളിയിന്‍കീഴ് ദദ്രകാളി ക്ഷേത്രത്തില്‍ കാളിയൂട്ട് പറണേറ്റ് ഉത്സവം ബുധനാഴ്ച മുതല്‍, മീനഭരണി നേര്‍ച്ചതൂക്കം

നെയ്യാറ്റിന്‍കര ഇരുമ്പില്‍ പുളിയിന്‍കീഴ് ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ കാളിയൂട്ട് പറണേറ്റ് മഹോത്സവവും മീനഭരണി നേര്‍ച്ചതൂക്ക മഹോത്സവവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 22 വരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഇരുമ്പില്‍ പുളിയിന്‍കീഴ് ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ കാളിയൂട്ട് പറണേറ്റ് മഹോത്സവവും മീനഭരണി നേര്‍ച്ചതൂക്ക മഹോത്സവവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 22 വരെ. വ്യാഴാഴ്ച രാവിലെ 10നും 10.40നും ഇടയിലാണ് തൃക്കൊടിയേറ്റ്.

ബുധനാഴ്ച രാവിലെ 8നും 8.30നും ഇടയില്‍ പറണേറ്റിന് വേണ്ടി ദേവീവിഗ്രഹം ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നു. വ്യാഴാഴ്ച രാവിലെ 7നും 7.30നും ഇടയില്‍ ദേവീവിഗ്രഹം അണിയറപ്പുരയില്‍ എഴുന്നള്ളിച്ച് ഇരുത്തിയതിന് ശേഷമാണ് തൃക്കൊടിയേറ്റ്. മാര്‍ച്ച് 11ന് പറണിന് വേണ്ടി തെങ്ങ് മുറിക്കല്‍ ചടങ്ങ്. മാര്‍ച്ച് 15 ഞായറാഴ്ച നേര്‍ച്ചതൂക്കത്തിന് നൊയ്മ്പ് നിറുത്തല്‍. മാര്‍ച്ച് 18 ബുധനാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടുകൂടി ദേവീവിഗ്രഹം പറണേറ്റുന്നതും മാര്‍ച്ച് 19 വ്യാഴാഴ്ച രാവിലെ നിലത്തില്‍പോരും ദാരിക നിഗ്രഹവും തുടര്‍ന്ന് ദിക്കുബലിയും നടക്കും.

മാര്‍ച്ച് 20ന് രാത്രി 10നാണ് പ്രധാന എഴുന്നള്ളിപ്പ്. മാര്‍ച്ച് 22 ഞായറാഴ്ച മീനഭരണി ദിവസം നേര്‍ച്ചപ്പൊങ്കാലയും നേര്‍ച്ചതൂക്കവും തുടര്‍ന്ന് വില്ലിന്‍മൂട്ടില്‍ ഗുരുസിയോട് കൂടി ഉത്സവം സമാപിക്കുന്നതാണെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Irumpil puliyankeezhu Sree Bhadrakali Devi Temple festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എല്ലാ ഓപ്പറേഷനും തെറ്റാണോയെന്ന് ഗോവിന്ദന്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

ചിക്കനോ മുട്ടയോ, പ്രോട്ടീൻ കൂടുതൽ ഏതിന്?

പഫ്‌സ് കഴിക്കുന്നതിനിടെ അസ്വസ്ഥത; 21 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

മുൻ ഭാര്യക്കും മകനും 4 കോടിയുടെ 'ലാൻഡ് റോവർ ഡിഫൻഡർ' സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ​ഗിഫ്റ്റിന്റെ 'കരുതലിന്' കൈയടി

SCROLL FOR NEXT