ഫയൽ ചിത്രം 
Kerala

ജഡ്ജിയുടെ ഒപ്പിട്ട് ബാങ്കിനെ കബളിപ്പിച്ചു ; കോടതി ജീവനക്കാരന്‍ പിടിയില്‍

സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷനായി ബാങ്കിന്റെ കത്ത് ജഡ്ജിക്കു ലഭിച്ചപ്പോഴാണ് കൃത്രിമം നടത്തിയതു കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : ജഡ്ജിയുടെ ഒപ്പ് വ്യാജമായി ഇട്ട് ബാങ്കിനെ കബളിപ്പിച്ച ലേബര്‍ കോടതി ജീവനക്കാരന്‍ പിടിയില്‍. വര്‍ക്കല മേലെവെട്ടൂര്‍ വിളഭാഗം എല്‍പിഎസിനു സമീപം മംഗലത്ത് വീട്ടില്‍ അനൂപ് (38) ആണ് പിടിയിലായത്.

കൊല്ലം ലേബര്‍ കോടതി ജഡ്ജി ആയിരുന്ന അംബികയുടേതെന്ന പേരില്‍ ഒപ്പിട്ടു സാലറി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസിലാണ് അനൂപ് അറസ്റ്റിലായത്. തേവള്ളി എസ്ബിഐയിലാണ് കൃത്രിമരേഖ നല്‍കിയത്. 

സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷനായി ബാങ്കിന്റെ കത്ത് ജഡ്ജിക്കു ലഭിച്ചപ്പോഴാണ് കൃത്രിമം നടത്തിയതു കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോയി. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു. വര്‍ക്കലയിലെ ബന്ധുവീട്ടില്‍   നിന്നാണ് അനൂപിനെ കൊല്ലം വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT