പ്രതീകാത്മക ചിത്രം 
Kerala

'നീ ആരാടാ ചോദിക്കാന്‍ എന്ന മനോഭാവം മാറണം; മൃഗീയത പ്രയോഗിച്ചാലേ നാടുനന്നാകൂ എങ്കില്‍ ആ നാട് നന്നാകേണ്ട'

ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരനുമാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അടക്കി ഭരിക്കലല്ല, സംരക്ഷണമാണു പൊലീസിന്റെ പ്രാഥമിക ഉത്തരവാദിത്തമെന്ന് പൊലീസുകാര്‍ മനസ്സിലാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. 'നീ ആരാടാ ചോദിക്കാന്‍' എന്ന മനോഭാവം മാറണം. യൂണിഫോം ഇട്ടാല്‍ എന്തും ആകാം എന്നുള്ള വിചാരത്തിനൊപ്പം അഹംഭാവം കൂടി വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.''-കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ 'മാറുന്ന സമൂഹം, മാറുന്ന പൊലീസ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

പ്രത്യേക ജനമൈത്രി പൊലീസ് സ്‌റ്റേഷനുകള്‍ സൃഷ്ടിക്കുകയല്ല എല്ലാ പൊലീസ് സ്‌റ്റേഷനുകളും ജനമൈത്രി ആകുകയാണ് വേണ്ടത്. ചെയ്യുന്ന ജോലി രാജ്യത്തിനും പൗരന്‍മാര്‍ക്കും വേണ്ടിയാണെന്നു മനസ്സിലായാല്‍ പൊലീസിന്റെ മനോഭാവം മാറുമെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസിനെ 'സോഫ്റ്റ്' ആക്കിയാല്‍ കുറ്റകൃത്യങ്ങള്‍ കൂടില്ലേയെന്നു ചോദിക്കാറുണ്ട്. മൃഗീയമായി പെരുമാറിയിട്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞോ? മൃഗീയത പ്രയോഗിച്ചാലേ നാടുനന്നാകൂ എങ്കില്‍ ആ നാട് നന്നാകേണ്ടെന്ന് താന്‍ പറയുമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന കോടതി ഉത്തരവ് പൊലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റു ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

തെറ്റു ചെയ്താല്‍ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്ത ഒരാള്‍ക്ക് ബുദ്ധിമുട്ട് വരില്ലെന്നും പറയുന്ന കാലത്തു മാത്രമേ നമ്മുടെ ഫോഴ്‌സുകള്‍ ശരിയാകൂ. പരമാധികാര റിപ്പബ്ലിക് എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരനുമാണ്. അത് നിങ്ങളുമാകാം-അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT