ഫയല്‍ ചിത്രം 
Kerala

പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ചട്ടം അനുവദിക്കുന്നില്ല; ഗവര്‍ണറെ തള്ളി വിസി; സെനറ്റ് ചേരുന്നതില്‍ തീരുമാനമില്ല

സര്‍വകലാശാല ചട്ടമനുസരിച്ച് കൊണ്ടു ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ കൊടുക്കുന്നത് ചട്ടവിരുദ്ധമണ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താനായുള്ള സെര്‍ച്ച് കമ്മറ്റി രണ്ടംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി രൂപികരിച്ചത് ചട്ടവിരുദ്ധമായ നടപടിയാണ്. ഈ സമിതിയിലേക്ക് സെനറ്റിന്റെ പുതിയ ഒരംഗത്തെ നോമിനേറ്റ് ചെയ്യാന്‍ സര്‍വകലാശാല ചട്ടം അനുവദിക്കില്ലെന്ന് വിസി അഭിപ്രായപ്പെട്ടു.

സെനറ്റ് യോഗം എന്ന് ചേരണമെന്നതിനെ കുറിച്ച് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമോ, വിസിയോ തീരുമാനമെടുത്തില്ല. രണ്ടംഗസമിതി രൂപികരിച്ചതില്‍ എതിര്‍പ്പ് അറിയിച്ച് രാജ്ഭവന് കത്ത് നല്‍കിയിരുന്നു.ഇതിന് മറുപടി കിട്ടിയ ശേഷം മതി തുടര്‍നടപടിയെന്ന തീരുമാനത്തിലാണ് സര്‍വകലാശാല. എത്രയും പെട്ടന്ന് സെനറ്റ് പ്രതിനിധിയുടെ പേര് നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. 

ഈ വിഷയംം കോടതിക്ക് മുന്നില്‍ എത്തുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് ഗവര്‍ണര്‍ ഈ രീതിയില്‍ സര്‍വകലാശാലയെ പ്രതിസന്ധിയിലാക്കുന്നതെന്ന വിമര്‍ശനവും ഇന്നത്തെ യോഗത്തിലുണ്ടായി. സെനറ്റ് അംഗത്തിന്റെ പേര് നല്‍കിയില്ലെങ്കില്‍ സെര്‍ച്ച് കമ്മറ്റിയുമായി മുന്നോട്ടുപോകാനാണ് ഗവര്‍ണറുടെ തീരുമാനമെന്നാണ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT