പിണറായി വിജയന്‍, വി മുരളീധരന്‍ 
Kerala

'ഇടയ്ക്കിടയ്ക്ക് മാറ്റി പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല'; സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യം തന്നെയെന്ന് പിണറായി, മുരളീധരന് മറുപടി

സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നത് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കാര്യമാണ്. ഇടയ്ക്കിടയ്ക്ക് മാറ്റി പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല.' -അദ്ദേഹം പറഞ്ഞു. 

'സൗജന്യം എന്ന് പറയുന്നത് വയസ്സ് അടിസ്ഥാനത്തിലല്ല. എല്ലാവര്‍ക്കും സൗജന്യമായിരിക്കും.'- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 50 ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് രണ്ടുലക്ഷം വാക്‌സിനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ പൊതിവിലുണ്ടാകുന്ന അന്തരീക്ഷമായിരിക്കില്ല. വലിയ തോതിലുള്ള രോഗ വ്യാപനം നേരിടുമ്പോള്‍ കേന്ദ്രത്തിന്റെ അപ്പോസ്തലമാരാണെന്ന് പറഞ്ഞ് ഇവിടെ വന്ന് ഇത്തരത്തിലുള്ള വാദങ്ങള്‍ ഉന്നയിച്ചാല്‍ അന്തരീക്ഷം മോശമാക്കും'.

'കേന്ദ്രസര്‍ക്കാര്‍ വഹിക്കേണ്ട ബാധ്യത കേന്ദ്രം തന്നെ വഹിക്കണമെന്ന് ഒരു സംസ്ഥാനം ആവശ്യപ്പെടുന്നതില്‍ ഒരു തെറ്റുമില്ല. അല്‍പ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങള്‍ ഏറ്റെടുക്കണം.' കേന്ദ്രമന്ത്രി മുരളീധരന്റെ വിമര്‍ശനങ്ങളോടുള്ള പ്രതികരണമായി അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT