ഹൈക്കോടതി 
Kerala

അപകടത്തിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്, ഇനി ഒരു ജീവൻ പോലും പൊലിയരുത്; കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

റോഡുകളിൽ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോടതി കൊച്ചി ഡെപ്യുട്ടി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. റോഡുകളിൽ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോടതി കൊച്ചി ഡെപ്യുട്ടി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.

അപകടത്തിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും ഇത്തരത്തിൽ ഇനി ഒരു ജീവൻ പൊലിയരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അതേസമയം ബസിന്റെ അമിതവേ​ഗം ശ്രദ്ധയിൽ പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്ന ട്രാഫിക് ഉദ്യോ​ഗസ്ഥനെ കോടതി വിമർശിച്ചു.

ഡിസിപിയുടെ സാനിധ്യത്തിലാണ് കോടതി ദൃശ്യങ്ങൾ പരിശോധിച്ചത്. ഇതോടെ എറണാകുളത്തെ സ്വകാര്യ ബസുകളുടെ അമിതവേ​ഗത നിയന്ത്രിക്കാൻ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഇന്നതെ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത ന​രഹത്യാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടം നടന്നതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. കച്ചേരിപ്പടിക്ക് സമീപം മാധവ ഫാര്‍മസി ജങ്ഷനില്‍ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT