ഇ ശ്രീധരന്‍ വോട്ടുരേഖപ്പെടുത്തുന്നു / എഎന്‍ഐ ചിത്രം 
Kerala

കേരളം വിധിയെഴുതുന്നു ; സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി ; പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിര

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മന്ത്രിമാരായ ഇപി ജയരാജനും ഇ ചന്ദ്രശേഖരനും പ്രതികരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ഏഴു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. മാവോയിസ്റ്റ് ഭീഷണിയുള്ള മണ്ഡലങ്ങളില്‍ വൈകീട്ട് ആറു മണി വരെ മാത്രമാകും വോട്ടെടുപ്പ്. 957 സ്ഥാനാര്‍ത്ഥികളാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുള്ളത്. 

പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ടുചെയ്തു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ഇ പി ജയരാജന്‍, സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സ്ഥാനാര്‍ത്ഥികളായ ഇ ശ്രീധരന്‍, മാണി സി കാപ്പന്‍, എംവി ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ വോട്ടുരേഖപ്പെടുത്തി. പോളിങ് ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. 

കോഴിക്കോട് കൊടക്കല്ലൂര്‍ യു പി സ്‌കൂളിലാണ് കെ സുരേന്ദ്രന്‍ വോട്ടു ചെയ്തത്. പൊന്നാനി വെള്ളിരി ജിഎല്‍പി സ്‌കൂളിലാണ് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മെട്രോമാന്‍ ഇ ശ്രീധരന്‍ വോട്ടു ചെയ്തത്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് വോട്ടു ചെയ്തശേഷം ശ്രീധരന്‍ പ്രതികരിച്ചു. പാല മണ്ഡലത്തിലെ കാനാട്ടുപാറ ഗവണ്‍മെന്റ് പോളിടെക്‌നിക്കിലാണ് എംവി ശ്രയാംസ് കുമാര്‍ വോട്ടുചെയതത്. എസ്‌കെഎംജെ സ്‌കൂളില്‍ കല്‍പ്പറ്റ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാര്‍ വോട്ടു ചെയ്തു.

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മന്ത്രിമാരായ ഇപി ജയരാജനും ഇ ചന്ദ്രശേഖരനും പ്രതികരിച്ചു. കേരളത്തില്‍ ഇടതുതരംഗമാണ്. ഭരണത്തുടര്‍ച്ചയ്ക്കായി ജനം വോട്ടു ചെയ്യും. നൂറിലേറെ സീറ്റ് എല്‍ഡിഎഫിന് ലഭിക്കും. കേരളം ഇന്ത്യയ്ക്ക് മാതൃക കാട്ടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എംവി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT