സുരക്ഷാപരിശോധന നടത്തുന്നു/ ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

കോട്ടയം ഇരട്ടപ്പാത യാഥാര്‍ത്ഥ്യത്തിലേക്ക്; നാളെ കമ്മീഷന്‍ ചെയ്യും

പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന പ്രവൃത്തി ഞായറാഴ്ച രാവിലെ ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാത യാഥാര്‍ത്ഥ്യത്തിലേക്ക്. ഇരട്ടപ്പാത നാളെ കമ്മീഷന്‍ ചെയ്യും. സുരക്ഷാപരിശോധന തൃപ്തികരമാണെന്നും, അവസാനവട്ട ജോലികള്‍ പുരോഗമിക്കുകയാണെന്നും തോമസ് ചാഴിക്കാടന്‍ എംപി അറിയിച്ചു. 

റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയും വേഗ പരിശോധനയും പൂര്‍ണ്ണ വിജയമായിരുന്നു. 
മുട്ടമ്പലം-ചിങ്ങവനം ഭാഗത്തെ രണ്ടാംപാത പഴയ പാതയുമായി ബന്ധിപ്പിച്ചു. സിഗ്‌നല്‍ സ്ഥാപിക്കുന്നത് അടക്കമുള്ള പ്രവൃത്തി ഇന്ന് പൂര്‍ത്തിയാക്കും.

പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന പ്രവൃത്തി ഞായറാഴ്ച രാവിലെ ആരംഭിക്കും. ഇതിന്‌ 10 മണിക്കൂറോളം എടുക്കും. ഇത് പൂർത്തിയാകുന്നതോടെ ഏറ്റുമാനൂർ - ചിങ്ങവനം ഇരട്ടപ്പാത പൂർണമായും സഞ്ചാരയോഗ്യമാകും.  

കോട്ടയം സ്‌റ്റേഷൻ മുതൽ മുട്ടമ്പലം വരെയുള്ള രണ്ട്‌ തുരങ്കം ഒഴിവാക്കി രണ്ട്‌ പുതിയ പാതകളാണ്‌ നിർമിച്ചിരിക്കുന്നത്‌. ഇരട്ടപ്പാതയിലൂടെ ഞായറാഴ്ച രാത്രി മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 

ഏറ്റുമാനൂർ-ചിങ്ങവനം 17 കിലോ മീറ്റർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുമ്പോൾ കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി തീരും. മംഗലാപുരം മുതൽ തിരുവനന്തുപരം വരെയുള്ള 632 കിലോ മീറ്റർ പാതയാണ് തുറന്നുകൊടുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT