സോളാര്‍ പാനല്‍ 
Kerala

സോളാർ ഉത്പാദകർക്ക് ആശ്വാസം; അമിതമായി ഈടാക്കിയ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ നൽകാൻ കെഎസ്ഇബി

സോഫ്റ്റ്‌വേറിൽ മാറ്റം വരുത്താൻ കെഎസ്ഇബി, റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശത്തെ തുടർന്നാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതി ഉത്പാദകരായ ഉപഭോക്താക്കളിൽ നിന്നും അമിതമായി ഈടാക്കിയ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക തിരികെ നൽകാൻ കെഎസ്ഇബി ഉത്തരവിറക്കി. പുതിയ പരിഷ്കരണ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒരു മാസത്തെ ശരാശരി ബിൽ തുകയുടെ ഇരട്ടി (രണ്ട് മടങ്ങ്) മാത്രമായിരിക്കും ഇനി മുതൽ സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കുക. നിലവിൽ ഇതിനേക്കാൾ കൂടുതൽ തുക ഡിപ്പോസിറ്റായി അടച്ചിട്ടുള്ള എല്ലാ ഉപഭോക്താക്കൾക്കും അധിക തുക പൂർണ്ണമായും തിരികെ ലഭിക്കും.

അടുത്ത രണ്ട് ബില്ലുകളിൽ ക്രമീകരിക്കും; ബാക്കി തുക അക്കൗണ്ടിലേക്ക്

ഉപഭോക്താക്കൾ നിലവിൽ അധികമായി അടച്ചിട്ടുള്ള തുക അവരുടെ വരാനിരിക്കുന്ന അടുത്ത രണ്ട് മാസത്തെ വൈദ്യുതി ബില്ലുകളിലെ തുകയുമായി കുറവ് ചെയ്ത് ക്രമീകരിക്കാനാണ് കെഎസ്ഇബി നിർദ്ദേശിച്ചിരിക്കുന്നത്.രണ്ട് ബില്ലുകളിലെ ക്രമീകരണത്തിന് ശേഷവും തുക ബാക്കിയുണ്ടെങ്കിൽ, ആ തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് നൽകും.

നിലവിൽ കെഎസ്ഇബിയുടെ ഡിപ്പോസിറ്റ് ഡിമാൻഡ് നോട്ടീസ് ലഭിച്ചിട്ടും തുക ഒടുക്കാത്ത ഉപഭോക്താക്കൾ അതത് സെക്‌ഷൻ ഓഫീസുകളുമായി ബന്ധപ്പെട്ടാൽ പുതിയ കണക്കനുസരിച്ച് പുതുക്കിയ യഥാർത്ഥ തുക എത്രയെന്ന് അറിയാനും അത് മാത്രം അടയ്ക്കാനും സാധിക്കും.

ഇനി മുതൽ മൊത്തം ബിൽ തുകയുടെ അടിസ്ഥാനത്തിൽ മാത്രം സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക കണക്കാക്കുന്ന രീതിയിലേക്ക് കെഎസ്ഇബിയുടെ ബില്ലിംഗ് സോഫ്റ്റ്‌വേറിൽ അടിയന്തരമായി മാറ്റം വരുത്താനും ബോർഡ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള പിരിവ് നിയമവിരുദ്ധം

സോളാർ ഉപഭോക്താക്കളുടെ യഥാർത്ഥ വൈദ്യുതി ഉപഭോഗത്തിന്റെ മാത്രം അടിസ്ഥാനത്തിൽ കെഎസ്ഇബി വൻതോതിൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നേരത്തെ കെഎസ്ഇബിയെ അറിയിച്ചിരുന്നു. ഉപഭോഗത്തിന് പകരം സോളാർ ഉത്പാദനം കൂടി കണക്കിലെടുത്തുള്ള മൊത്തം ബിൽ തുകയുടെ അടിസ്ഥാനത്തിലാണ് ഡിപ്പോസിറ്റ് നിശ്ചയിക്കേണ്ടതെന്നായിരുന്നു റെഗുലേറ്ററി കമ്മിഷന്റെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻ ഉത്തരവ് തിരുത്തിക്കൊണ്ട് കെഎസ്ഇബി ഇപ്പോൾ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ ഈ അനാസ്ഥയ്ക്കെതിരെ സോളാർ ഉപഭോക്താക്കളുടെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.

The Kerala State Electricity Board (KSEB) has issued an order to refund the excess security deposit collected from solar energy producers across the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശന് അഗ്നിപരീക്ഷ; സര്‍ക്കാര്‍ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ്, ദീപാദാസ് മുന്‍ഷി ഇന്നെത്തും

പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകന്‍ പ്രതിയായ 'ക്രിപ്‌റ്റോ' കൂട്ടബലാത്സംഗക്കേസ്: അന്വേഷണം കോടികളുടെ സാമ്പത്തിക തര്‍ക്കത്തിലേക്ക്

'അമ്മത്തൊട്ടിലിൽ' ഒരേ ദിവസം എത്തിയത് രണ്ട് ആൺകുട്ടികൾ; ഒടുവിൽ ഡിഎൻഎ പരിശോധനയുമായി കോഴിക്കോട് സിഡബ്ല്യുസി

'കുറച്ചു കൂടി നന്നാക്കണം എന്ന് അച്ഛനെപ്പോഴും പറയും, ഇത്തവണ...'; 'റാവു ബഹദൂർ' വിജയാഘോഷത്തിൽ കണ്ണ് നിറഞ്ഞ് ദീപ തോമസ്

വിഴിഞ്ഞം ഓഹരി കൈമാറ്റം: സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ നടപടിയുണ്ടാകൂ എന്ന് അദാനി ഗ്രൂപ്പ്; കുത്തക ആരോപണം തള്ളി