KSRTC "Priyadarshini" free travel scheme Center-Center-Kozhikode
Kerala

പ്രിയദർശിനി പദ്ധതി: കെഎസ്ആർടിസി ഷെഡ്യൂളുകൾ മാറ്റണമെന്ന് പത്മകുമാർ സമിതി റിപ്പോർട്ട്

സ്വകാര്യ ബസുകൾ സർക്കാർ പാട്ടത്തിനെടുക്കാൻ ശുപാർശ; റിപ്പോർട്ടിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് വ്യവസായത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ ശുപാർശകളുമായി വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതി രൂപീകരിച്ച് അൻപതാം ദിവസമാണ് ശുപാർശകൾ സമർപ്പിച്ചത്. റിപ്പോർട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി തുടർനടപടികൾ ചർച്ച ചെയ്തു. സ്വകാര്യ ബസ് മേഖലയുടെ നഷ്ടം ഒഴിവാക്കുന്നതിനായി പ്രിയദർശിനി സർവീസുകളുടെ നിലവിലെ സമയക്രമത്തിലും ഷെഡ്യൂളുകളിലും കാര്യമായ പുനഃക്രമീകരണം വരുത്തണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ.

സ്വകാര്യ ബസുകൾ സർക്കാരിന് നേരിട്ട് പാട്ടത്തിന് എടുക്കാമെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു നിർണ്ണായക നിർദ്ദേശം. സർവീസുകൾ നടത്താൻ തയ്യാറുള്ള സ്വകാര്യ ബസുകൾ പാട്ടത്തിനെടുത്ത് കിലോമീറ്ററിന് നിശ്ചിത നിരക്ക് ബസുടമകൾക്ക് നൽകുന്ന രീതി നടപ്പിലാക്കാവുന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിർദ്ദേശത്തോട് ബസുടമകളും നേരത്തെ അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നു. ജൂൺ 15-ന് പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ തങ്ങൾക്ക് വലിയ തോതിൽ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന ബസുടമകളുടെ വാദം ശരിവെക്കുന്നതാണ് സമിതിയുടെ കണ്ടെത്തലുകൾ. പദ്ധതി തുടങ്ങിയതോടെ ഓരോ സ്വകാര്യ ബസിനും പ്രതിദിനം 1,500 രൂപ മുതൽ 6,000 രൂപ വരെ വരുമാന നഷ്ടം സംഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിൽ വിപുലമായ സിറ്റിംഗുകൾ നടത്തി ബസുടമകളുടെയും പൊതുജനങ്ങളുടെയും വിശദമായ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

പദ്ധതിയുടെ ഭാഗമായി 500 സർവീസുകൾ നിരത്തിലിറങ്ങിയതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് ശൃംഖല പ്രതിസന്ധിയിലായി. നിലവിൽ സംസ്ഥാനത്ത് പെർമിറ്റുള്ള 11,000 ബസുകളിൽ പകുതിയോളം എണ്ണം മാത്രമാണ് എല്ലാ ട്രിപ്പുകളും പൂർത്തിയാക്കി സർവീസ് നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് നഷ്ടം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക പാക്കേജോ സഹായമോ അനുവദിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്.

The expert committee headed by former DGP K. Padmakumar, constituted to assess the financial impact of KSRTC's Priyadarshini project on the private bus sector, has formally submitted its comprehensive report to the Kerala government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാപ്പനംകോട് നിന്ന് സെക്രട്ടേറിയറ്റ്, ടെക്നോപാര്‍ക്ക് വഴി ഈഞ്ചയ്ക്കലേക്ക്, തിരുവനന്തപുരത്ത് വരുന്നത് അത്യാധുനിക മെട്രോ; ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍

ഡിജിറ്റല്‍ ലോകത്ത് ജനിച്ച ആദ്യ തലമുറ, ജെന്‍സികള്‍ ചരിത്രത്തിലെ ഏറ്റവും സമ്പന്നരാകും; 2029ല്‍ ബൂമറുകളെ മറികടക്കും; റിപ്പോര്‍ട്ട്

അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസം കൂടി നീട്ടും; സംസ്ഥാനത്ത് മൂന്ന് എന്‍ഡിപിഎസ് കോടതികള്‍ കൂടി : മുഖ്യമന്ത്രി

ടോക്‌സിക്കിന് 'അര' റേറ്റിങ് നല്‍കി മഹേഷ് ബാബുവിന്റെ മകന്‍; അച്ഛന്റെ സിനിമകളേയും വെറുതെ വിട്ടില്ല!

വന്ദേഭാരത് മാതൃകയില്‍ ട്രെയിനുകള്‍ മാറും; രണ്ടറ്റത്തും എന്‍ജിനുകളുള്ള ട്രെയിനുകള്‍ വരും