cpm 
Kerala

കണ്ണൂരില്‍ 14 ഇടത്ത് എല്‍ഡിഎഫിന് വിജയം; ആന്തൂരില്‍ 5, കണ്ണപുരത്ത് 6 വാര്‍ഡുകളില്‍ സിപിഎമ്മിന് എതിരില്ല

ആന്തൂരില്‍ 2015 ല്‍ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ 14 ഇടത്ത് എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്. ആന്തൂര്‍ നഗരസഭയില്‍ 5 ഡിവിഷനിലും, കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത്.

കണ്ണപുരം പഞ്ചായത്തില്‍ 6 വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലുമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരാളികളില്ലാത്തതിനാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂരില്‍ 2015 ല്‍ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണ 7 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചത്.

ആന്തൂർ ന​ഗരസഭയിലെ തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക പുനര്‍സൂക്ഷ്മപരിശോധനയില്‍ തള്ളി. സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടു പോയി എന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ച അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിവ്യ വരണാധികാരിക്ക് മുമ്പില്‍ ഹാജരായി പത്രിക പിന്‍വലിച്ചു. രണ്ടു വാര്‍ഡുകളില്‍ നേരത്തെ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇതോടെയാണ് ആന്തൂരിലെ എതിരില്ലാത്ത വിജയം 5 ആയി ഉയർന്നത്.

The LDF was elected unopposed in 14 local bodies in various local bodies in Kannur district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT