സികെ രാജേന്ദ്രന്‍/ടെലിവിഷന്‍ ചിത്രം 
Kerala

ഗോപിനാഥ് ആദ്യം കോണ്‍ഗ്രസ് വിട്ടു പുറത്തുവരട്ടെ, എന്നിട്ട് ആലോചിക്കാം: സിപിഎം

ഇതുവരെ ഗോപിനാഥുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഡിഡിസി പ്രസിഡന്റ് എവി ഗോപിനാഥിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ടതിനു ശേഷം നിലപാടു പറയാമെന്ന് സിപിഎം ജില്ലാ നേതൃത്വം. ഇതുവരെ ഗോപിനാഥുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു.

''അദ്ദേഹം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. കോണ്‍ഗ്രസില്‍ ഏതു സ്ഥാനവും  വഹിക്കാന്‍ യോഗ്യനാണ്. അദ്ദേഹം ആദ്യം കോണ്‍ഗ്രസ് വിട്ടു വരട്ടെ. ഞങ്ങളുടെ നിലപാട് അപ്പോള്‍ ആലോചിക്കാം.'' - രാജേന്ദ്രന്‍ പറഞ്ഞു.

ഇതുവരെ ഗോപിനാഥുമായി ഫോണില്‍ പോലും ആശയവിനിമയം നടത്തിയിട്ടില്ല. സംസ്ഥാന നേതൃത്വം സംസാരിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. 

പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിലിനെതിരെ മല്‍സരിക്കാനാണ് ഗോപിനാഥ് ആലോചിക്കുന്നത്. കഴിഞ്ഞ അഞ്ചുകൊല്ലം തന്നെ ഒരു കോണ്‍ഗ്രസുകാരനും വിളിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരും. മരിക്കുന്നതു വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്ന് പ്രചവിക്കാനാവില്ല. കോണ്‍ഗ്രസില്‍ ആരോടും കടപ്പാടില്ലെന്നും എ വി ഗോപിനാഥ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT