അയൂബ് 
Kerala

മരുമകന്റെ ബിസിനസിനായി വായ്പ എടുത്തു, 1.38 കോടി തിരിച്ചടയ്ക്കണമെന്ന് ജപ്തി നോട്ടീസ്; ഗൃഹനാഥന്‍ മരിച്ചനിലയില്‍ 

ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍. പാലക്കാട് കള്ളിക്കാട് കെഎസ്എം മന്‍സിലില്‍ അയൂബ് (60) ആണ് മരിച്ചത്. മരുമകന് ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. വീട്ടിനുള്ളില്‍ അയൂബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരുമകന്റെ ബിസിനസ് ആവശ്യത്തിനായി സ്വന്തം വീട് ഉള്‍പ്പെടെ വസ്തുവകകള്‍ ഈടായി നല്‍കി സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. 

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 1.38 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന്് കാട്ടി കഴിഞ്ഞദിവസം സ്വകാര്യ ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അയൂബ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT