പ്രതീകാത്മക ചിത്രം 
Kerala

കടവരാന്തയിൽ ചോരയൊലിപ്പിച്ചു കിടന്നത് മൂന്നു മണിക്കൂറോളം, ഓട്ടോയിൽ കൊണ്ടുപോയവർ കുറ്റിക്കാട്ടിലുപേക്ഷിച്ചു, മരണം

തൃശൂർ പെരിഞ്ഞനം കോവിലകം കെ.ടി.രാജ്കുമാർ എന്ന പേരിലുള്ള ആധാർ കാർഡ് മൃതദേഹത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; കടവരാന്തയിൽ മൂന്നു മണിക്കൂറോളം ചോരയൊലിപ്പിച്ചു കിടന്ന യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ. അരയിടത്തുപാലം ജംക്‌ഷനിലെ കടവരാന്തയിൽ ഇന്നലെ രാവിലെ ആറു മണിയോടെയാണു യുവാവിനെ അവശനിലയിൽ കണ്ടത്. 

മണിക്കൂറുകൾക്ക് ശേഷം യുവാവിനെ അ​ജ്ഞാതസംഘം ഓട്ടോയിൽ കൊണ്ടുപോയെങ്കിലും കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷം വിവരമറിഞ്ഞു പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

തൃശൂർ പെരിഞ്ഞനം കോവിലകം കെ.ടി.രാജ്കുമാർ എന്ന പേരിലുള്ള ആധാർ കാർഡ് മൃതദേഹത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പരിചയക്കാരനെന്നു കരുതുന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി ജയപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടവരാന്തയിൽ യുവാവ് മണിക്കൂറോളം കിടക്കുന്നതു വഴിയാത്രക്കാരും സമീപത്തെ ചില കടകളിലെ ജീവനക്കാരും കണ്ടെങ്കിലും ആരും ആശുപത്രിയിലെത്തിക്കുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്തില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

കുപ്പി വെള്ളം വില്ലനാകുമോ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

1,77,500 രൂപ ശമ്പളം, ഐടിബിപിയിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാൻ എൻജിനീയർമാർക്ക് അവസരം; ഏപ്രിൽ 21 മുതൽ അപേക്ഷിക്കാം

'60 വയസുള്ള ചെറുപ്പക്കാരൻ'; പിറന്നാൾ ദിനത്തിൽ മകൻ പകർത്തിയ വിഡിയോ പങ്കുവച്ച് വിക്രം, കമന്റുമായി ആരാധകർ

'ഡല്‍ഹിയിലെത്തിയതിന് അതിനല്ല', മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിഷേധിച്ച് ചെന്നിത്തല

SCROLL FOR NEXT