വന്ദേഭാരത്  ഫയല്‍ ചിത്രം
Kerala

വന്ദേഭാരത് എക്സ്പ്രസിന് നേർക്ക് കല്ലേറ്; കോഴിക്കോട് ഒരാൾ അറസ്റ്റിൽ

മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെള്ളറക്കാട് നിന്നാണ് പ്രതിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്) പിടികൂടിയത്. ഹിന്ദി സംസാരിക്കുന്ന ഇയാൾ ചന്ദ്രു എന്നാണ് പേരു പറഞ്ഞിട്ടുള്ളത്.

മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതേത്തുടർന്ന് ഇയാളെ കോഴിക്കോട് കുതിരവട്ടത്തുള്ള സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ്, തിക്കോടിക്കും നന്ദി ബസാറിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേർക്ക് കല്ലേറുണ്ടായത്. ആക്രമണത്തിൽ മുൻവശത്തും പിൻവശത്തുമുള്ള രണ്ട് ഗ്ലാസ് പാനലുകൾ തകർന്നു. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ള നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT