ബെന്നി ബഹനാന്‍/ഫയല്‍ 
Kerala

മോന്‍സന്റേത് വെറും പണമിടപാട് തട്ടിപ്പല്ല ; കെ സുധാകരന്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു ; വിമര്‍ശനവുമായി ബെന്നി ബെഹനാന്‍

കേസില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ സംയുക്ത അന്വേഷണം വേണമെന്ന് ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായുള്ള അടുപ്പത്തില്‍  കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വിമര്‍ശിച്ച് ബെന്നി ബെഹനാന്‍ എംപി. മോന്‍സന്റേത് വെറും പണമിടപാട് തട്ടിപ്പല്ല. കെ സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. 

മോന്‍സനുമായുള്ള ബന്ധത്തില്‍ സുധാകരന് ജാഗ്രതക്കുറവുണ്ടായി. പൊതുപ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. ചികിത്സക്കായാണ് താന്‍ മോന്‍സനുമായി ബന്ധപ്പെട്ടതെന്ന സുധാകരന്റെ വിശദീകരണം വിശ്വസിക്കുന്നു. 

എന്നാല്‍ മോന്‍സന്‍ ഡോക്ടര്‍ പോലുമായിരുന്നില്ലെന്ന് ബെന്നി ബെഹനാന്‍ ചൂണ്ടിക്കാട്ടി. അങ്കമാലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോന്‍സന്‍ മാവുങ്കല്‍ അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ്. കേസില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ സംയുക്ത അന്വേഷണം വേണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

SCROLL FOR NEXT