അദിനാന്‍- നസ്രീന 
Kerala

മൂഴിക്കല്‍ കൊലപാതകം; നസ്രീനയുടെയും അദിനാന്റെയും ഫോണുകള്‍ കിണറ്റില്‍; നിര്‍ണായക തെളിവുകള്‍; ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും

നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഫോണുകള്‍ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചെലവൂരിലെ മൂഴിക്കലില്‍ മാതൃ സഹോദരിയുടെ മകളെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ നിന്ന് കണ്ടെത്തി. പതിനാറുകാരി നസ്രീനയുടെ രണ്ട് ഫോണുകളും അദിനാന്റെ ഫോണും ആണ് കിണറ്റില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഫോണുകള്‍ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

പതിനാലിനാണ് നസ്രിനയെയും ബന്ധുവായ അദിനാനെയും ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് പ്രതി ജീവനൊടുക്കുകയുമായിരുന്നു.

അദിനാന്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആണെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും യുവാവിനെ പുറത്താക്കിയിരുന്നു. ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

Moozhikkal Murder: Nasreena and Adinan's Phones Found in Well

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു

ഇ-സ്കൂട്ടർ : കുട്ടികൾ ദുരുപയോഗം ചെയ്താൽ രക്ഷിതാക്കൾക്ക് ഉത്തരവാദിത്തം,രജിസ്ട്രേഷൻ, നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കണം; കർശന നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്

'വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളച്ചുകയറി'; വിഴിഞ്ഞത്ത് കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

SCROLL FOR NEXT