CM VD Satheesan PTI
Kerala

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

ഇപ്പോഴത്തെ നടപടിയെ നിയമപരമായി സര്‍ക്കാര്‍ നേരിടും. നിയമപരമായ തീരുമാനമെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സഭവത്തില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി വിഡി സതീശന്‍. അവിടെ രണ്ടു മത വിഭാഗങ്ങളെ ശത്രുക്കളാക്കാന്‍ നടത്തുന്ന ശ്രമമാണ് നടന്നത്. അതിന് അന്നത്തെ സര്‍ക്കാര്‍ അതിന് കൂട്ടുനിന്നു. കഴിഞ്ഞ സര്‍ക്കാര്‍ പോകുന്ന പോക്കില്‍ ആ ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇപ്പോഴുള്ള വഖഫ് ബോര്‍ഡ് മുന്‍ സര്‍ക്കാര്‍ നിയമിച്ചതാണ്. പൊളിറ്റിക്കല്‍ അപ്പോയിന്റ്‌മെന്റായിട്ടുള്ള വഖഫ് ബോര്‍ഡ് പോണപോക്കില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോയി. സാധാരണ വഖഫ് ലാന്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നത് അതിന്റെ മുത്തവല്ലിയാണ്. ഇവിടെ വഖഫ് ബോര്‍ഡ് തന്നെ പോര്‍ട്ടലിലേക്ക് കൊടുത്തിരിക്കുകയാണ്. എന്താണ് ഇതിന്റെ ഉദ്ദേശ്യം. ഇവരു രണ്ടു കൂട്ടരും ഒരേ പാതയില്‍ സഞ്ചരിക്കുന്നവരാണെന്ന് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ ഞാന്‍ ഉന്നയിച്ചിരുന്നു. അതിന് അടിവരയിടുന്ന നടപടിയാണ് പോണപോക്കില്‍ ചെയ്തത്.

ശരിക്ക് വഖഫ് ഭൂമിയാണെന്ന് എസ്റ്റാബ്ലിഷ് ചെയ്താല്‍ ഇവര്‍ കയ്യേറ്റക്കാരാണ്. ഇവരെ ഒഴിപ്പിക്കാന്‍ കോടതിക്കും സര്‍ക്കാരിനും പാടായിരിക്കും. വരാന്‍ പോകുന്ന സര്‍ക്കാരിന് എട്ടിന്റെ പണി കൊടുക്കുകയാണ് വഖഫ് ബോര്‍ഡ് ചെയ്തത്. വരാന്‍ പോകുന്ന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. ഇപ്പോഴത്തെ നടപടിയെ നിയമപരമായി സര്‍ക്കാര്‍ നേരിടും. നിയമപരമായ തീരുമാനമെടുക്കും. 10 മിനിറ്റു കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാന്‍ മനപ്പൂര്‍വ്വം, രാഷ്ട്രീയമായി ചെയ്ത നടപടിയാണ്. സത്യത്തില്‍ എന്തിനാണ് പോര്‍ട്ടലില്‍ പെടുത്തിയതെന്ന് അവര്‍ ജനങ്ങളോട് പറയേണ്ടതാണ്. ഇക്കാര്യം സര്‍ക്കാര്‍ നിയമപരമായി പരിശോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവിടെ നിന്നും കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന പ്രശ്‌നമില്ല. അവിടെ അവര്‍ക്ക് സംരക്ഷണം നല്‍കും. അവിടത്തെ സ്ഥലത്ത് നികുതി നല്‍കാനുള്ള സംവിധാനം ഉണ്ടാക്കും. 10 മിനിറ്റ് എന്നു പറഞ്ഞതിനുശേഷം വഖഫ് ബോര്‍ഡ് ഉണ്ടാക്കിയ നിയമപരമായ പ്രശ്‌നങ്ങളാണിത്. വഖഫ് ട്രൈബ്യൂണിലിന്റെ തീരുമാനം പോലും വഖഫ് ബോര്‍ഡ് സ്‌റ്റേ ചെയ്യിപ്പിച്ചു. എന്തായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തിലെന്ന് വ്യക്തമല്ലേ. മതപരമായി ഭിന്നിപ്പിക്കാനുണ്ടായ സംഘപരിവാര്‍ അജണ്ടയ്ക്ക് ുട പിടിക്കുകയാണ് സിപിഎം നേതൃത്വം നല്‍കിയ സര്‍ക്കാര്‍ ചെയ്തതെന്ന് വളരെ വ്യക്തമായില്ലേയെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ ചോദിച്ചു.

അഡ്വക്കേറ്റ് കെ സി വിന്‍സെന്റിനെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി നിയമിച്ച അഡ്വ. ടി ആസിഫലിയെ, ലോകായുക്ത സ്‌പെഷല്‍ അറ്റോര്‍ണിയായും, സ്‌റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിച്ചു. കാലവര്‍ഷം വരുന്നതു കണക്കിലെടുത്ത്, മുന്‍കരുതല്‍ നടപടികള്‍ അടക്കം ചര്‍ച്ച ചെയ്യാനായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍മാര്‍ എന്നിവരടങ്ങുന്ന യോഗം ബുധനാഴ്ച രാവിലെ ഓണ്‍ലനൈായി ചേരാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Chief Minister VD Satheesan blames the previous LDF government for registering the Munambam land with the Waqf Board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഹാങ് ആകുന്നുണ്ടോ? പരിഹാരമുണ്ട്, അറിയാം

'ഗുണ്ടകളെ തരംതിരിച്ച് കാണേണ്ട കാര്യമില്ല; ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല ഗുണ്ടായിസമുണ്ടാവുക'

അകലെയുള്ള വസ്തുക്കള്‍ പോലും തെളിച്ചത്തോടെ പകര്‍ത്താം, എഐ ടെക്‌നോളജി; മോട്ടോറോള എഡ്ജ് 70 പ്രോപ്ലസ് ലോഞ്ച് ജൂണ്‍ നാലിന്

SCROLL FOR NEXT