munnar encroahment 
Kerala

മൂന്നാറിൽ സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് റവന്യൂ സംഘം ; ഇരുപതിലധികം ഷെഡ്ഡുകൾ പൊളിച്ചുനീക്കി

കോടതി ഉത്തരവുള്ളവരുടേത് നിലനിർത്തി; മണ്ണുമാന്തി യന്ത്രങ്ങളുമായി റവന്യൂ സംഘം എത്തിയത് വൻ പോലീസ് സന്നാഹത്തോടെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മൂന്നാർ: മൂന്നാർ എംജി നഗറിന് സമീപം കഴിഞ്ഞ ദിവസങ്ങളിലായി സർക്കാർ ഭൂമി കൈയേറി നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന ഇരുപതിലധികം ഷെഡ്ഡുകൾ റവന്യൂ അധികൃതർ പൊളിച്ചുനീക്കി. ദേവികുളം സബ് കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് വൻ പോലീസ് സന്നാഹത്തോടെയും ഫയർഫോഴ്സ് സംഘത്തിന്റെ സഹായത്തോടെയും പ്രത്യേക ഒഴിപ്പിക്കൽ നടപടികൾ അരങ്ങേറിയത്. ദേവികുളം സ്പെഷ്യൽ തഹസിൽദാർ ഗായത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് റവന്യൂ സംഘം സ്ഥലത്തെത്തി അതിക്രമിച്ചു കയറി നിർമ്മിച്ച താൽക്കാലിക ഷെഡ്ഡുകൾ പൂർണ്ണമായും പൊളിച്ചുമാറ്റിയത്.

കഴിഞ്ഞ 2024-ൽ പെയ്ത കനത്ത മഴയെ തുടർന്ന് മൂന്നാർ ലക്ഷം നഗറിന് സമീപത്ത് വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. ആ അപകട സാഹചര്യത്തിലാണ് അവിടെ താമസിച്ചിരുന്ന ഏഴോളം കുടുംബങ്ങളെ അധികൃതർ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചത്. എന്നാൽ പിന്നീട് ഇവർക്ക് സുരക്ഷിതമായ മറ്റ് സ്ഥിരം സംവിധാനങ്ങൾ ഒന്നും തന്നെ ഒരുക്കി നൽകിയിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ മാസം എംജി നഗറിന് സമീപമുള്ള സർക്കാർ ഭൂമിയിൽ ഈ ഏഴ് കുടുംബങ്ങൾ കയറി താൽക്കാലിക ഷെഡ്ഡുകൾ സ്ഥാപിക്കുകയായിരുന്നു. അന്ന് ഈ ഷെഡ്ഡുകൾ റവന്യൂ സംഘം വന്ന് പൊളിച്ചു നീക്കിയിരുന്നു. എന്നാൽ, ഷെഡ്ഡുകൾ പൊളിച്ചതിൽ പ്രതിഷേധിച്ച് വീടും സ്ഥലവും ആവശ്യപ്പെട്ട് ഈ ഏഴു കുടുംബങ്ങളും ദേവികുളം സ്പെഷ്യൽ റവന്യൂ ഓഫീസിന് മുന്നിൽ രാപ്പകൽ സമരം നടത്തി.

പിന്നീട് ഇവർ വിഷയത്തിൽ അനുകൂലമായ കോടതി ഉത്തരവ് സമ്പാദിക്കുകയും, മുൻപ് റവന്യൂ സംഘം ഒഴിപ്പിച്ച അതേ സ്ഥലത്ത് വീണ്ടും വന്ന് ഷെഡ്ഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ ഈ കോടതി ഉത്തരവിന്റെ മറവിൽ, സമീപപ്രദേശങ്ങളിൽ താമസിക്കുന്ന വീടില്ലാത്തവരും സ്വന്തമായി വീടുള്ളവരുമായ മറ്റ് നിരവധി ആളുകളും കൂട്ടത്തോടെ സ്ഥലത്തെത്തി സർക്കാർ ഭൂമി കയ്യേറി പുതിയ ഷെഡ്ഡുകൾ വ്യാപകമായി സ്ഥാപിക്കുകയായിരുന്നു. ഇത്തരത്തിൽ ഭൂമി കൈയേറ്റം പരിധി വിട്ടതോടെയാണ് ദേവികുളം സബ് കളക്ടർ അടിയന്തരമായി ഇടപെട്ടതും സ്പെഷ്യൽ തഹസിൽദാർ ഗായത്രിയുടെ നേതൃത്വത്തിൽ പൊളിക്കൽ നടപടികളിലേക്ക് നീങ്ങിയതും.

അതേസമയം, കോടതിവിധി കൃത്യമായി സമ്പാദിച്ചിട്ടുള്ള ആ ഏഴ് കുടുംബങ്ങളുടെ ഷെഡുകൾ ഒഴികെ ബാക്കിയുള്ള എല്ലാ അനധികൃത ഷെഡുകളും റവന്യൂ സംഘം പൂർണ്ണമായി പൊളിച്ചു നീക്കിയിട്ടുണ്ട്. എന്നാൽ തങ്ങൾ വർഷങ്ങളായി വാടകവീട്ടിലാണ് കഴിയുന്നതെന്നും സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലെന്നുമാണ് ഇവിടെ ഷെഡ് കെട്ടി താമസിച്ചിരുന്ന മറ്റ് കുടുംബങ്ങൾ പ്രതികരിച്ചത്.

Following directives from the Devikulam Sub-Collector, a revenue team led by Special Tahsildar Gayathri, with assistance from the police and fire force, demolished over 20 illegal sheds built on government land

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണം; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

ജെന്‍സിക്ക് സന്തോഷ വാര്‍ത്ത!, കാറും ബൈക്കും ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാം, ലൈറ്റുകളും സ്പീക്കറുകളും അനുവദിക്കും; 18 തരം മോഡിഫിക്കേഷന്‍ ആവാം

'രണ്ടരമാസം ഗര്‍ഭിണി'; റസൂല്‍ പൂക്കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സജ്‌ന നൂര്‍; വിവാഹം കഴിഞ്ഞോ എന്ന് സോഷ്യല്‍ മീഡിയ

വിനേഷ് ഫോഗട്ടിനെതിരായ റെസ്‌ലിങ് ഫെഡറേഷന്റെ ഹർജി സുപ്രീം കോടതി തള്ളി; ഹർജി അപ്രസക്തമെന്ന് കോടതി

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

SCROLL FOR NEXT