National Council member KA Bahuleyan resigns from BJP 
Kerala

ചതയ ദിനാഘോഷ ചുമതല ഒബിസി മോര്‍ച്ചയ്ക്ക്, ബിജെപിയില്‍ പൊട്ടിത്തെറി; നാഷണല്‍ കൗണ്‍സില്‍ അംഗം ബാഹുലേയന്‍ രാജിവച്ചു

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കെ എ ബാഹുലേയന്‍ രാജി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ ജന്മദിനമായ ചതയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത കനക്കുന്നു. ചതയ ദിനാഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ കെ എ ബാഹുലേയന്‍ പാര്‍ട്ടി വിട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കെ എ ബാഹുലേയന്‍ രാജി പ്രഖ്യാപിച്ചത്.

ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച നടപടി സങ്കുചിത ചിന്താഗതിയാണെന്ന് ആരോപിച്ചാണ് നടപടി. എസ്എന്‍ഡിപി അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് കെ എ ബാഹുലേയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി പിന്നോക്ക സംഘടനയെ ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ഏല്‍പ്പിച്ചത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും, പാര്‍ട്ടിയുടെ ഈ നിലപാട് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്നും ബാഹുലേയന്‍ മാധ്യമങ്ങളോടും പ്രതികരിച്ചു.

ബിജെപി നേതൃത്വത്തിന് എതിരെ നേരത്തെയും ബാഹുലേയന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു ബാഹുലേയന്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചത്. പുനഃസംഘടനയോടെ സവര്‍ണ-ക്രിസ്ത്യന്‍ ആധിപത്യ പാര്‍ട്ടിയായി ബിജെപി മാറി എന്നായിരുന്നു ബാഹുലേയന്‍ ഉയര്‍ത്തിയ ആക്ഷേപം.

National Council member KA Bahuleyan resigns from BJP. There are deep divisions within the BJP regarding the celebration of birthday of Sree Narayana Guru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT