പ്രതീകാത്മക ചിത്രം 
Kerala

ആമാശയത്തിൽ ദുർഗന്ധമുള്ള അവശിഷ്ടം, ഒൻപതുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സ്ഥിരീകരണം 

ശരിയായി വേവിക്കാത്തതോ പഴകിയതോ ആയ മാംസാഹാരത്തിൽനിന്നാണ് അണുബാധയുണ്ടായതെന്നാണ് നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: കുടുംബസംഗമത്തിനിടെ വിളമ്പിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒൻപതുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമാണെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കാഞ്ഞാണി കണ്ടശ്ശാംകടവ് സ്വദേശി ആൻസിയ(9) ആണ് മരിച്ചത്.

മൃതദേഹപരിശോധനയിൽ ആമാശയത്തിൽനിന്ന് ദുർഗന്ധമുള്ള അവശിഷ്ടം ലഭിച്ചിരുന്നു. ഈ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഫൊറൻസിക് വിഭാഗം സാൽമൊണല്ല ടൈഫിമൂറിയം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ശരിയായി വേവിക്കാത്തതോ പഴകിയതോ ആയ മാംസാഹാരത്തിൽനിന്നാണ് അണുബാധയുണ്ടായതെന്നാണ് നിഗമനം. 

കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജിന്റെ മകളാണ് ആൻസിയ. ഏപ്രിൽ 25നാണ് ആൻസിയ മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT