സഭയില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍  
Kerala

സിപിഎം ഫണ്ട് തട്ടിപ്പില്‍ നിയമസഭയില്‍ ചര്‍ച്ചയില്ല, അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കര്‍, പ്രതിപക്ഷ പ്രതിഷേധം

വിഷയം ഗൗരവമുള്ളതാണെന്നും ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പയ്യന്നൂരിലെ സിപിഎം നേതാവും എംഎല്‍എയുമായ ടി ഐ മധുസൂദനനെതിരെയുള്ള ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സിപിഎം ആക്രമണവും ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി.

ഫണ്ട് തിരിമറിയില്‍ അവതരണാനുമതി തേടാനുള്ള അവസരം പോലും നല്‍കാതെയാണ് സ്പീക്കര്‍ പ്രതിപക്ഷ ആവശ്യം തള്ളിയത്. അടിയന്തര പ്രാധാന്യം ഇല്ലാത്ത വിഷയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി.

വിഷയം ഗൗരവമുള്ളതാണെന്നും ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ആരോപണവിധേയനായ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സ്ത്രീകള്‍ അടക്കമുള്ളവരെ കുറുവടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും കൊന്നൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് സിപിഎം നേതാക്കള്‍ ചെയ്യുന്നത്. ഇത്രയും ഗൗരവമുള്ള വിഷയം സഭയിലല്ലാതെ എവിടെയാണ് പറയേണ്ടത്. ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ വിഷയത്തില്‍ അടിയന്തര പ്രാധാന്യമില്ലെന്ന് പറയുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.

പ്രതിപക്ഷത്ത് നിന്ന് സജി ജോസഫ് ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപഷം സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സ്പീക്കറുടെ ചേംബര്‍ മറക്കാന്‍ ശ്രമിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.

പയ്യന്നൂരിലെ സിപിഎം നേതാവും എംഎല്‍എയുമായ ടി ഐ മധുസൂദനന് എതിരെ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

No discussion on payyannur party fund scam speaker rejects opposition's urgent motion notice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐക്യം പാളിയത് സംവരണ വിഷയത്തില്‍?; എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു, റിപ്പോര്‍ട്ട്

നിർജ്ജലീകരണം തിരിച്ചറിയാം ഈ ചെറിയ സൂചനകളിലൂടെ

ലാലിനോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിച്ചു; ഇച്ചാക്കയായിരുന്നെങ്കില്‍ കേട്ടു നില്‍ക്കില്ല: ഇബ്രാഹിംകുട്ടി

ഇനി അനാവശ്യ ചെലവുകള്‍ ഒഴിവാക്കാം, ഇടപാടുകള്‍ തരംതിരിക്കും, ട്രാക്കിങ് സംവിധാനം; നിരവധി ഫീച്ചറുകളുമായി ഭീം ആപ്പ്

കഴിഞ്ഞിട്ടില്ല രാമാ, ഇനിയും വരും വിദേശ താരങ്ങൾ; അങ്കത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു

SCROLL FOR NEXT