പ്രതീകാത്മക ചിത്രം 
Kerala

ടൈപ്പ് വൺ പ്രമേഹരോ​ഗിയായ മകന് ഇൻഷുറൻസ് സഹായം ഇല്ല; ബാലാവകാശ കമ്മിഷനിൽ പരാതിയുമായി അമ്മ  

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ നിന്നു ടൈപ്പ് വൺ പ്രമേഹ ബാധിതനായ മകനെ ഒഴിവാക്കുന്നെന്നാണ് പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതനായ മകന് ചികിത്സയ്ക്കു സഹായം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അമ്മ. മകന്റെ പ്രമേഹ ചികിത്സയ്ക്കു സഹായം ചോദിച്ചപ്പോൾ അനുവദിക്കാനാകില്ലെന്ന് കമ്പനി അറിയിച്ചെന്ന് കുട്ടിയുടെ അമ്മ ബാലാവകാശ കമ്മിഷനിൽ പരാതി നൽകി. പൊതുമേഖല, സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ നിന്നു ടൈപ്പ് വൺ പ്രമേഹ ബാധിതനായ മകനെ ഒഴിവാക്കുന്നെന്നാണ് പരാതി. 

തനിക്കും ഭർത്താവിനും മകനും ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിനു വേണ്ടി സ്വകാര്യ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചത്. അർബുദ ബാധിതനായതിനാൽ ഭർത്താവിന് ഫാമിലി ഇൻഷുറൻസ് ലഭിക്കില്ല. അദ്ദേഹം മാത്രമായി കാൻസർ പാക്കേജ് എടുക്കണം. ഇതോടെയാണ് അമ്മയും മകനും ഇൻഷുറൻസ് എടുത്തത്. തുടർന്ന് മകന്റെ പ്രമേഹ ചികിത്സയ്ക്കായി സഹായം ചോദിച്ചപ്പോൾ അനുവദിക്കാനാകില്ലെന്നായിരുന്നു കമ്പനി പറഞ്ഞത്. 

കുട്ടികൾക്കുള്ള പ്രമേഹ ചികിത്സയ്ക്കു പരിരക്ഷ ലഭിക്കില്ലെന്നും 18 വയസ്സു കഴിഞ്ഞാൽ മാത്രമേ പ്രമേഹത്തിനു പരിരക്ഷയുള്ളൂ എന്നുമാണ് കമ്പനിയുടെ വാദം. സർക്കാർ മേഖലയിലെ ഇൻഷുറൻസ് കമ്പനികളെ സമീപിച്ചപ്പോഴും ഇതേ മറുപടി തന്നെയായിരുന്നെന്ന് അവർ പറഞ്ഞു. തുടർന്നാണ് പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

SCROLL FOR NEXT