അബിഗേല്‍ സാറ അച്ഛന്‍ റെജിക്കൊപ്പം/ ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

'ആരെയും വ്യക്തിപരമായി സംശയമില്ല'; പിന്നിലെന്തെന്ന് അറിയണമെന്ന് അബിഗേലിന്റെ പിതാവ് റെജി 

ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരെയും വ്യക്തിപരമായി സംശയമില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. മാധ്യമങ്ങള്‍ക്കും പൊലീസിനും നന്ദിയുണ്ട്. സംഭവത്തിന് പിന്നില്‍ എന്താണെന്ന് അറിയണമെന്നും പിതാവ് റെജി. 

ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. രാഷ്ട്രീയത്തിനതീതമായി എല്ലാവരും കൂടെ നിന്നു. ആരെയും മാറ്റിനിര്‍ത്തുന്നില്ല. കേരളത്തിലെ മുഴുവന്‍ സംവിധാനങ്ങളും എന്റെ കുഞ്ഞിനുവേണ്ടി ചലിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതവുമെല്ലാം നേരിട്ട് വിളിച്ച് സംസാരിച്ചു. മാധ്യമങ്ങളും തുടക്കം മുതല്‍ കൂടെനിന്നു. പൊലീസ് ആദ്യം മുതല്‍ ധൈര്യം തന്ന് കൂടെ നിന്നു. ഇന്ന് ഉച്ചയായപ്പോഴേക്കും ഞാന്‍ തളര്‍ന്നു പോയി ഇനിയൊരു പ്രതീക്ഷയില്ലെന്ന് വിചാരിച്ചു. എന്നാല്‍ അപ്പോഴും പൊലീസ് ധൈര്യം പകര്‍ന്നു. എല്ലാവരോടും നന്ദി. ആരെക്കുറിച്ചും സംശയമില്ല. പക്ഷേ ഇതിന് പിന്നിലെന്താണെന്ന് കണ്ടെത്തണമെന്നും റെജി പറഞ്ഞു. 

ഇന്നലെ കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്നാണ് കൊല്ലം ആശ്രാമം മൈതാനത്തു വെച്ച്  കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതികളിലേക്ക് ഇനിയും പൊലീസിന് എത്താനായിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

SCROLL FOR NEXT