ഫയല്‍ ചിത്രം 
Kerala

300 രൂപയല്ല; പാചകവാതക സിലിണ്ടറില്‍ കേരളത്തിന് കിട്ടുന്നത് 23.95 രൂപ മാത്രം

സിലിൻഡർ ഒന്നിന് സംസ്ഥാനത്തിന് 300 രൂപയിൽ അധികം കിട്ടുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി ധനമന്ത്രി കെ എൻ ബാല​ഗോപാൽ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിൻഡർ ഒന്നിന് സംസ്ഥാനത്തിന് 300 രൂപയിൽ അധികം കിട്ടുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാനത്തിന് കിട്ടുന്ന നികുതി 23.95 രൂപ മാത്രമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. 

അഞ്ചുശതമാനമാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന് നികുതി. ഈ 5 ശതമാനത്തിന്റെ പകുതിയാണ് കേരളത്തിന് കിട്ടുന്നത്.  18 ശതമാനമാണ് വാണിജ്യാവശ്യത്തിനുള്ള സിലിൻഡറിന് നികുതി. ഇതിന്റെ പകുതിയും കേരളത്തിന് കിട്ടും.

600 രൂപ മാത്രമാണ് വീട്ടാവശ്യത്തിനുള്ള സിലിൻഡറിന്റെ ഉത്പാദനത്തിന് ചെലവായി വരുന്നത്. ബാക്കി തുക തീരുമാനിക്കുന്നത് കേന്ദ്രവും കമ്പനികളുമാണ്. രാജ്യത്ത് 50 കോടി കണക്ഷനുണ്ടെന്ന് കണക്കാക്കിയാൽ തന്നെ രണ്ടുലക്ഷം കോടിയെങ്കിലും പാചകവാതകത്തിന്റെ അധിക വിലയിൽനിന്ന് കേന്ദ്രത്തിന് കിട്ടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

SCROLL FOR NEXT