കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം 
Kerala

നേതൃത്വം വിളിപ്പിച്ചിട്ടില്ല;  ഡല്‍ഹിയിലേക്കു വന്നത് പാര്‍ട്ടി പരിപാടികള്‍ക്ക്: കെ സുരേന്ദ്രന്‍

നേതൃത്വം വിളിപ്പിച്ചിട്ടില്ല;  ഡല്‍ഹിയിലേക്കു വന്നത് പാര്‍ട്ടി പരിപാടികള്‍ക്ക്: കെ സുരേന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര നേതൃത്വം തന്നെ വിളിപ്പിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചില പാര്‍ട്ടി പരിപാടികളുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയില്‍ എത്തിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ബിജെപിയെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം വിളിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം കണ്ണൂരില്‍ സിപിഎം നേതാവ് പി ജയരാജനും പ്രസീതയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഉണ്ടാക്കിയ ഗൂഢാലോചനയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും ഡല്‍ഹിയിലേക്കുള്ള തന്റെ വരവിന് ഇത്തരം വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം സിപിഎം ഗൂഢാലോചനയാണ്. ജാനുവിന് പണം കൊടുത്തതതായി പ്രസീത കണ്ടിട്ടില്ല. പണം തന്നതായി ജാനുവും പറഞ്ഞിട്ടില്ല. അപ്പോള്‍ വെറുതെ ഒരു കേസ് സൃഷ്ടിക്കുകയാണ്. എന്‍ഡിഎയുടെ ഘടകക്ഷി നേതാവായ ജാനുവിന് താമസിക്കാന്‍ ബിജെപി മുറി എടുത്തുകൊടുത്തതില്‍ എന്ത് തെറ്റാണുള്ളതെന്നും അതില്‍ എന്ത് വാര്‍ത്താ പ്രാധാന്യമാണുള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

വിവാദ വിഷയങ്ങളില്‍ കേന്ദ്ര നേതൃത്വം അന്വേഷണം നടത്തിവരികയാണെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ വിശദീകരണത്തായി സുരേന്ദ്രനെ നേതൃത്വം വിളിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT