സന്ദീപ് വാര്യർ  ഫെയ്സ്ബുക്ക്
Kerala

പാതിവില തട്ടിപ്പ്: ബിജെപി നേതാവിനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകി: സന്ദീപ് വാര്യർ

ബിജെപി നേതാവിനെ എന്തുകൊണ്ടാണ് പിണറായി വിജയന്റെ പൊലീസ് സംരക്ഷിക്കുന്നത് ?

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാതി വില തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി കോൺ​ഗ്രസ് വക്താവ് സന്ദീപ് വാര്യർ. തട്ടിപ്പുമായി ബന്ധപ്പെട്ട് എ എൻ രാധാകൃഷ്ണൻ എന്ന ബിജെപി നേതാവിനെ എന്തുകൊണ്ടാണ് പിണറായി വിജയന്റെ പൊലീസ് സംരക്ഷിക്കുന്നത് എന്ന് സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ആയിരക്കണക്കിന് പാവപ്പെട്ട വീട്ടമ്മമാരിൽ നിന്നും കോടിക്കണക്കിന് രൂപ മണി ചെയിൻ മോഡൽ സ്കൂട്ടർ വിതരണ സ്കീം നടത്തി തട്ടിയെടുത്ത സൈൻ സംഘടനയ്ക്കെതിരെ എന്തുകൊണ്ടാണ് കേരള പൊലീസ് കേസെടുക്കാത്തത് ?. എ എൻ രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയിരിക്കുകയാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.

സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ആയിരക്കണക്കിന് പാവപ്പെട്ട വീട്ടമ്മമാരിൽ നിന്നും കോടിക്കണക്കിന് രൂപ മണി ചെയിൻ മോഡൽ സ്കൂട്ടർ വിതരണ സ്കീം നടത്തി തട്ടിയെടുത്ത സൈൻ സംഘടനയ്ക്കെതിരെ എന്തുകൊണ്ടാണ് കേരള പോലീസ് കേസെടുക്കാത്തത് ? A N രാധാകൃഷ്ണൻ എന്ന ബിജെപി നേതാവിനെ എന്തുകൊണ്ടാണ് പിണറായി വിജയൻറെ പോലീസ് സംരക്ഷിക്കുന്നത് ? സിപിഎം ബിജെപി ബാന്ധവത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കേസ് മാറുകയാണ് . AN രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് . സിപിഎമ്മുകാർക്ക് നാണമില്ലേ ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT