ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം 
Kerala

'അന്ന് ആ തടി പോരെന്നായിരുന്നു, ഇന്ന് അഡ്ജസ്റ്റ് ചെയ്യാം'; അമിത് ഷായ്ക്ക് എതിരെയുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ 'കുത്തിപ്പൊക്കി' പ്രതിപക്ഷം

നെഹ്‌റു ട്രോഫി വള്ളംകളി മത്സത്തില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ വിമര്‍ശനം ശക്തമാക്കി പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി മത്സത്തില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ വിമര്‍ശനം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് അമിത് ഷായെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തെത്തി. 'ആ തടി പോരെന്നായിരുന്നു അന്ന് മാസ് ഡയലോഗ്. ഇന്ന് ആ തടി ആയാലും അഡ്ജസ്റ്റ് ചെയ്യാമത്രേ.'- അമിത് ഷായുടേയും പിണറായിയുടെയും ചിത്രങ്ങള്‍ പങ്കുവച്ച് ഷിബു ബേബ് ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

2018ല്‍ കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന അമിത് ഷായുടെ വിവാദമായ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു മുഖ്യമന്ത്രി 'ആ തടി പോരാ' പരാമര്‍ശം നടത്തിയത്. ശബരിമല പ്രക്ഷോഭ കാലത്തായിരുന്നു അന്ന് ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പ്പോര് നടന്നത്. 

'അമിത് ഷായുടെ വാക്ക് കേട്ട് സംഘപരിവാറിന് ആവേശം വന്ന് കളിച്ചുകളയാം എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വളരെ മോശമായി പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്നാണ് അമിത് ഷാ പറഞ്ഞത്. അതിന് ഈ തടി പോര. അതൊക്കെ അങ്ങ് ഗുജറാത്തില്‍ മതി. എത്ര കാലമായി കേരളത്തില്‍ ബിജെപി രക്ഷപ്പെടാന്‍ നോക്കുന്നു. എന്താണു നടന്നത്?. നിങ്ങള്‍ക്കീ മണ്ണില്‍ സ്ഥാനമില്ലെന്ന് ഓര്‍ക്കണമെന്നും' അമിത് ഷായ്ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

ഈ പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ പണികിട്ടും

'മയക്കുമരുന്നിന് അടിമ'; ഷോണ്‍ വില്യംസിനെ ഇനി രാജ്യത്തിനായി കളിപ്പിക്കില്ല: സിംബാബ്‌വെ ക്രിക്കറ്റ് ഫെഡറേഷന്‍

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

SCROLL FOR NEXT