ഹൈക്കോടതി /ഫയല്‍ ചിത്രം 
Kerala

'ആളുകളുടെ കാല്‍ വെട്ടിയെടുത്ത് നടുറോഡില്‍ എറിയുന്നു, ഭീതിദം; എവിടേക്കാണ് നമ്മുടെ പോക്ക്?'

ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അന്‍പതു ലക്ഷത്തിലേറെ പേര്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടത്തുകാര്‍ക്കു ജോലിയില്ലാത്ത സ്ഥിതിയുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ''ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു, എത്ര ഭീതിദമായ സാഹചര്യമാണിത്? എവിടേക്കാണ് നമ്മുടെ പോക്ക്?''- ചോദ്യം ഹൈക്കോടതിയുടേതാണ്. കഴിഞ്ഞ ദിവസം പന്ത്രണ്ടു പേര്‍ ചേര്‍ന്ന ഒരാളെ വെട്ടിക്കൊന്ന് കാല്‍ വെട്ടി നടുറോഡില്‍ എറിഞ്ഞതു പരാമര്‍ശിച്ചാണ്, മറ്റൊരു കേസിന്റെ വാദത്തിനിടെ കോടതി ചോദ്യമുന്നയിച്ചത്. 

ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അവര്‍ മയക്കുമരുന്നിന് അടിമകളായിരിക്കാം. എവിടേക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്ന് കോടതി പറഞ്ഞു. 

പട്ടിക വിഭാഗക്കാര്‍ക്കു ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, കോടതി കഴിഞ്ഞ ദിവസം നടന്ന കൊലപാതകം പരാമര്‍ശിച്ചത്. 

എല്ലാവര്‍ക്കും വീടു നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ അവരുടെ ഉപജീവനം സര്‍ക്കാര്‍ എങ്ങനെ ഉറപ്പാക്കുമെന്ന് കോടതി ചോദിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അന്‍പതു ലക്ഷത്തിലേറെ പേര്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടത്തുകാര്‍ക്കു ജോലിയില്ലാത്ത സ്ഥിതിയുണ്ട്. ഇതാണ് യുവാക്കളെ മയക്കുമരുന്നിലും കുറ്റകൃത്യത്തിലും എത്തിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

'എന്റെ ഈ ചിന്ത തെറ്റാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു'; 'മങ്കാത്ത' റീ റിലീസിൽ സംവിധായകൻ വെങ്കട്ട് പ്രഭു

'ആ വാര്‍ത്ത കണ്ട് ശബ്ദിക്കാനാകാതെ ഞാന്‍ നിന്നു'; പത്മരാജന്റെ ഓര്‍മയില്‍ വികാരഭരിതനായി വേണുഗോപാല്‍

'രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല'; ആരോപണവുമായി സിപിഎം നേതാവ്

മധുരക്കൊതി ഇല്ലാതാക്കാൻ 'ചക്കരക്കൊല്ലി'; അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

SCROLL FOR NEXT