പൊന്നാനിയിലെ യോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നു/സിപിഎം മലപ്പുറം ഡിസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം 
Kerala

ചങ്ങല പൊട്ടിച്ചെറിയുന്നതും കാരാഗൃഹ വാസവുമൊക്കെ വേറെ നടത്താം, ഇപ്പോള്‍ വേണ്ട; സംഘാടകരെ തിരുത്തി മുഖ്യമന്ത്രി

ചങ്ങല പൊട്ടിച്ചെറിയുന്നതും കാരാഗൃഹ വാസവുമൊക്കെ വേറെ നടത്താം, ഇപ്പോള്‍ വേണ്ട; സംഘാടകരെ തിരുത്തി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പഞ്ച് ഡയലോഗുകളും കിടിലന്‍ മുദ്രാവാക്യങ്ങളുമായി സ്വീകരണമൊരുക്കിയ സംഘാടകരെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടിയില്‍ ഇടതു മുന്നണിയുടെ പ്രചാരണ വേദിയിലാണ് സംഭവം. 

'ജയിലറ ഞെട്ടി വിറയ്ക്കട്ടെ'.... തുടങ്ങിയ മുദ്രാവാക്യങ്ങളും 'അത്തരം വിരട്ടലും വിലപേശലുമൊന്നും ഇങ്ങോട്ട് വേണ്ടെ'ന്നുമുള്ള മുഖ്യമന്ത്രിയുെട തന്നെ പ്രയോഗങ്ങളും പശ്ചാത്തല സംഗീതത്തോടെ മുഴങ്ങിയായിരുന്നു മുഖ്യമന്ത്രിയെ എതിരേറ്റത്. പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി ഇതിനെ തിരുത്തി.

'മുദ്രാവാക്യം വിളിച്ചവരോട് ഒരുകാര്യം പറയാനുണ്ട് ' എന്ന മുഖവുരയോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വേദിയാണ്. 'ഇവിടെ മത്സരിക്കുന്നത് ഒരു സ്വതന്ത്രസ്ഥാനാര്‍ഥിയുമാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേതായ പൊതുമുദ്രാവാക്യങ്ങളാണ് ഇത്തരം ഘട്ടത്തില്‍ വിളിക്കേണ്ടത്. ചങ്ങലപൊട്ടിച്ചെറിയുന്നതും കാരാഗൃഹവാസവുമൊക്കെ നമുക്ക് വേറെ നടത്താം. അതൊന്നും ഇതിന്റെ ഭാഗമായി വിളിക്കേണ്ടതല്ല. ചെറുപ്പക്കാര്‍ ഇനിയങ്ങോട്ട് ശ്രദ്ധിക്കുന്നത് നല്ലതാണ്' മുഖ്യമന്ത്രി പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

'സഞ്ജു ലോകകപ്പ് വാങ്ങുന്നത് കാണാന്‍ കഴിഞ്ഞത്, കുടുംബ വിളക്ക് കാണാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് ഭരണമായതുകൊണ്ട്; പ്രചാരണം നടത്തുന്നതിന് തടസം എന്ത്?'

ശശി തരൂരിന്റെ കാര്‍ തടഞ്ഞ് കയ്യേറ്റ ശ്രമം, ഗണ്‍മാന് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍

അമരിക്ക വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചു? യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, ചര്‍ച്ചകളെ ബാധിക്കില്ല, പ്രതികരിച്ച് ട്രംപ്

ബിഹാറില്‍ വിഷമദ്യദുരന്തം; മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

SCROLL FOR NEXT