plus one admission പ്രതീകാത്മക ചിത്രം
Kerala

പ്ലസ് വൺ: സംസ്ഥാനത്ത് 57,920 സീറ്റ് ഒഴിവ്; സപ്ലിമെന്ററി അലോട്ട്മെന്റിന്‌ അപേക്ഷിക്കാം

സംസ്ഥാനത്തെ പ്ലസ്‌വൺ മെറിറ്റ് അടിസ്ഥാനത്തിൽ ഒഴിവുള്ള 57,920 സീറ്റിലേക്ക്‌ പ്രവേശനത്തിന്‌ സപ്ലിമെന്ററി അലോട്ട്മെന്റിന്‌ അപേക്ഷ സ്വീകരിച്ചുതുടങ്ങി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്‌വൺ മെറിറ്റ് അടിസ്ഥാനത്തിൽ ഒഴിവുള്ള 57,920 സീറ്റിലേക്ക്‌ പ്രവേശനത്തിന്‌ സപ്ലിമെന്ററി അലോട്ട്മെന്റിന്‌ അപേക്ഷ സ്വീകരിച്ചുതുടങ്ങി. മുഖ്യഘട്ടത്തിലെ അലോട്ട്മെന്റുകൾക്കുശേഷം 3,19,656 വിദ്യാർഥികൾ പ്ലസ്‌വൺ പ്രവേശനം നേടി.

മുഖ്യഅലോട്ട്‌മെന്റുകളിൽ സീറ്റു കിട്ടാത്തവർക്കും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷ നൽകാം. ട്രയൽ അലോട്ട്മെന്റിനുശേഷം അപേക്ഷയിലെ വിവരങ്ങളിലെ തെറ്റുതിരുത്താൻ കഴിയാത്തതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിച്ചവർ‌ അപേക്ഷ പുതുക്കി നൽകണം. പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. അതേസമയം നിലവിൽ പ്രവേശനം നേടിയവർക്കും അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശന നേടാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും അപേക്ഷിക്കാനാവില്ല. തിങ്കൾ വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വെബ്സൈറ്റ് : https://hscap.kerala.gov.in

മെറിറ്റ്–2,72,129, സ്‌പോർട്‌സ് ക്വാട്ട– 4,508, എംആർഎസ്‌–1,123, കമ്യൂണിറ്റി ക്വാട്ട– 17,564, മാനേജ്‌മെന്റ് ക്വാട്ട– 16,772, അൺ എയ്‌ഡഡ് സ്‌കൂളുകൾ– 7,560 എന്നിങ്ങനെയാണ്‌ പ്രവേശനം. ഇതിനുശേഷമുള്ള സീറ്റുകളിലേക്കാണ് നിലവിൽ പ്രവേശനം നടക്കുക. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി മോഡൽ അലോട്ട്‌മെന്റിനൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്കുള്ള പ്രവേശന നടപടികളും നടന്നുവരിയാണ്. 418 സീറ്റാണ് എംആർസിൽ ഒഴിവുള്ളത്.plus

plus one admission: Applications for supplementary allotment have started

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT