പ്രതീകാത്മക ചിത്രം 
Kerala

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ഇന്നുകൂടി

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരമായി സ്‌കൂളില്‍ ചേരണം. അല്ലാത്തവരുടെ അവസരം നഷ്ടമാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനു പൂര്‍ത്തിയാകും. മുഖ്യഘട്ടത്തിലെ ഈ അവസാന അലോട്ട്‌മെന്റ് ലഭിച്ചവരില്‍ 90 ശതമാനത്തോളം പേര്‍ വ്യാഴാഴ്ചയോടെ സ്‌കൂളില്‍ ചേര്‍ന്നു. തിങ്കളാഴ്ച പ്ലസ്വണ്‍, വി.എച്ച്.എസ്.ഇ. ക്ലാസ് തുടങ്ങും. ആദ്യ രണ്ട് അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനത്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍, മൂന്നാം അലോട്ട്‌മെന്റില്‍ ആ സൗകര്യമില്ല.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരമായി സ്‌കൂളില്‍ ചേരണം. അല്ലാത്തവരുടെ അവസരം നഷ്ടമാകും. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ്‌റ് ലഭിക്കാത്തവര്‍ 13-നു തുടങ്ങുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാന്‍ അപേക്ഷ പുതുക്കണം. ഓരോ സ്‌കൂളിലും ഒഴിവുള്ള സിറ്റിന്റെ വിശദാംശം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതുപരിശോധിച്ച് പുതിയ ഓപ്ഷന്‍ ചേര്‍ത്താണ് അപേക്ഷ പുതുക്കേണ്ടത്.

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി അലോ ട്‌മെന്റ്‌റിന് അപേക്ഷിക്കാം. തെറ്റായ വിവരം തിനാലും മുഖ്യ അലോട്മെന്റ്‌റില്‍ പരിഗണി നല്‍കിയതിനാലും ഓപ്ഷന്‍ നല്‍കാത്ത ക്കപ്പെടാതെ പോയവര്‍ക്ക് സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തില്‍ തെറ്റു തിരുത്താം.. അങ്ങനെയുള്ളവര്‍ നേരത്തേ കൊടുത്ത അപേക്ഷ തിരുത്തിയാല്‍ മതി.

Plus One Third Allotment Admission Ends Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന നിമിഷം വരെ നാടകീയത; ക്രൊയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍ സ്‌പെയിന്‍

'കീഴടങ്ങണം, തിഹാര്‍ ജയിലേയ്ക്ക് പ്രൊഡക്ഷന്‍ വാറണ്ട് അയയ്ക്കൂ': സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായ കേസില്‍ അന്‍മോള്‍ ബിഷ്‌ണോയി

അയോധ്യ സംഭാവനക്കൊളള; മുഖ്യപ്രതിയുടെ വീടിന് 'ബുള്‍ഡോസര്‍ ഭീഷണി'; പണിയുന്നത് ഒരുകോടിയുടെ വീട്

'ഞാന്‍ ഡോക്ടര്‍ ട്രംപ്, എന്റെ രോഗികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം'; വീണ്ടും ട്രപിന്റെ എഐ വിഡിയോ

കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ഒരാളെ നാടുകടത്താനാവില്ല: ബോംബെ ഹൈക്കോടതി