ഇന്ത്യേഷ് കുമാർ 
Kerala

ചേവായൂര്‍ പീഡനക്കേസ്: ഇന്ത്യേഷ് കുമാറിനായി ലുക്കൗട്ട് നോട്ടിസ്, കർണാടകയിലേക്ക് കടന്നെന്ന് സൂചന 

കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ അതേ സ്കൂട്ടറില്‍ ഇയാൾ കർണാടകയിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചേവായൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മെഡിക്കല്‍ കോളജ് പൊലീസിനെ വിവരമറിയിക്കണമെന്നാണ്  അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യേഷ് സംസ്ഥാനം വിട്ടതായും പൊലീസിന് സൂചനയുണ്ട്. കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ അതേ സ്കൂട്ടറില്‍ ഇയാൾ കർണാടകയിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം. 

മാനസിക വെല്ലുവിളിയുള്ള യുവതിയെ നിർത്തിയിട്ട ബസിലെത്തിച്ചു പീഡിപ്പിച്ച കേസിലാണ് ഇന്ത്യേഷിനെ പൊലീസ് തിരയുന്നത്. രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ ചേവായൂർ സ്വദേശിയായ യുവതിയെയാണ് ഇന്ത്യേഷും കൂട്ടാളിയും അതിക്രൂരമായി പീഡിപ്പിച്ചത്. ബൈക്കിലെത്തിയ പ്രതികൾ യുവതിയുമായി പരിചയം സ്ഥാപിച്ചു ബസ് ഷെഡിൽ എത്തിക്കുകയായിരുന്നു. 

സംഭവത്തിനുശേഷം  ഭക്ഷണം പാഴ്സൽ വാങ്ങി നൽകി യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോ സ്റ്റാൻ‍ഡിനടുത്ത് ഇറക്കിവിട്ടു. രാത്രി വീട്ടിൽ തിരിച്ചെത്തിയ യുവതിയോട് രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. 

2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ പ്രതിയായിരുന്നു ഇന്ത്യേഷ് കുമാർ. നാലുമാസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കേസിൽ ഇയാളെ പിടികൂടിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT