ബൈക്ക് ഇടിച്ചുവീഴ്ത്തി പരാക്രമം കാണിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം 
Kerala

മദ്യലഹരിയില്‍ റോഡിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു; ചോദ്യം ചെയ്ത് യാത്രക്കാരന്‍, ബൈക്ക് ഇടിച്ച് വീഴ്ത്തി യുവാവിന്റെ പരാക്രമം, കേസ് 

പാലാരിവട്ടത്ത് മദ്യലഹരിയില്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി കാര്‍ യാത്രികനായ യുവാവിന്റെ പരാക്രമം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  പാലാരിവട്ടത്ത് മദ്യലഹരിയില്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി കാര്‍ യാത്രികനായ യുവാവിന്റെ പരാക്രമം. വാഹനം ഓടിക്കുന്നതിനിടെ റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇത് ചോദ്യം ചെയ്തതിനായിരുന്നു പിന്നില്‍ നിന്നുള്ള ആക്രമണം.

ഞായറാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടം പാലത്തിന് സമീപമാണ് സംഭവം. കാക്കനാട് സ്വദേശി ആഷിക് തോമസാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്. കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇത് ബൈക്ക് യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍, വളര്‍ത്തുനായയുമായി ആഷിക് തോമസ് കാറില്‍ നിന്ന് ഇറങ്ങി.ഇതോടെ ബൈക്ക് യാത്രക്കാരന്‍ പിന്‍വാങ്ങി.

കുറച്ചു മുന്നിലേക്ക് മാറ്റി ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെ കാറിലെത്തി ഇടിച്ചുവീഴ്ത്തി. ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തിയപ്പോഴും ആഷിക് പ്രകടനം തുടര്‍ന്നു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തു. ഇതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

SCROLL FOR NEXT