സിപിഐ പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുന്നു/ഫെയ്‌സ്ബുക്ക്  
Kerala

നയവ്യതിയാനം; ചിലര്‍ പൊലീസിന് കളങ്കമുണ്ടാക്കുന്നു, സില്‍വര്‍ ലൈന്‍ 'സൂക്ഷിച്ചുമതി'; സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനം. ഇടത് സര്‍ക്കാരിന് നയവ്യതിയാനമുണ്ടായി എന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയിലും യുഎപിഎ വിഷയത്തിലും ഇടത് നയവ്യതിയാനം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒറ്റപ്പെട്ട സംഭവങ്ങളും വ്യക്തികളും പൊലീസിന് കളങ്കമുണ്ടാക്കുന്നു. ചില കേസുകളില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി മാഫിയയുമായി ചില പൊലീസുകാര്‍ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും ജനകീയ പൊലീസ് എന്നതാകണം സര്‍ക്കരാര്‍ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി നടത്തിയ സര്‍വെ നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. പദ്ധതി നടപ്പാക്കുന്നത് പാരിസ്ഥിതിക ആഘാത പഠനം ഉള്‍പ്പെടെ അവധാനതയോടെ നടത്തിയതിന് ശേഷമാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തീരദേശ ജനതയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്നണി തലത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT