ജാസ്ലിയ ജോണ്‍സണ്‍  
Kerala

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 19കാരി നാല് പേര്‍ക്ക് പുതുജീവനേകും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. എടവനക്കാട് സ്വദേശി ജാസ്ലിയ ജോണ്‍സ(19)ന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മോണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോം ഓണേഴ്‌സ് വിദ്യാര്‍ഥിനി ജാസ്ലിയ 28 ന് അങ്കമാലി ടെല്‍ക് ജംഗ്ഷനിലെ ലക്ഷ്മി ഭവന്‍ ഹോട്ടലിനു മുന്നില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.

ഇന്ന് രാവിലെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചു.ജാസ്‌ലിയയുടെ നാല് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കുട്ടിയുടെ പിതാവ് രാവിലെയാണ് സമ്മതപത്രം നല്‍കിയത്. തുടര്‍ന്ന് കേസോട്ടോ വഴി അവയവ ദാനത്തിനുള്ള പ്രക്രിയകള്‍ ഏകോപ്പിപ്പിച്ചു. ജാസ് ലിയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയിലുള്ള രോഗിക്കും, വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. നേത്രപടലം അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും ജാസ്ലിയ മികവ് കാണിച്ചിരുന്നു ജാസ്ലിയ. ഹോസ്റ്റലില്‍ താമസിച്ച് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്ലിയയെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 50 മീറ്റര്‍ ദൂരത്തേക്ക് തെറിച്ചുവീണ ജാസ്ലിയയെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്.

Posthumous organ donation again in the kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാക് സന്ദര്‍ശനം ഫലപ്രദമെന്ന് ഇറാന്‍; യുഎസ് പ്രതിനിധി സംഘത്തിന്റെ ഇസ്ലാമബാദ്‌ യാത്ര റദ്ദാക്കിയെന്ന് ട്രംപ്; ചര്‍ച്ച നടക്കില്ല

കാണാനില്ലെന്ന് പരാതി, തിരച്ചിലിനിടെ യുവാവിനെയും യുവതിയെയും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങി; ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു

വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ പണം പിന്‍വലിച്ചു; ഇഡി അന്വേഷണം മാവോയിസ്റ്റ് മേഖലകളിലേക്ക്

SCROLL FOR NEXT