വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

'പാമ്പാടി നിറഞ്ഞാടി'; അലതല്ലി ആവേശം; പുതുപ്പള്ളിയില്‍ ഇനി നിശബ്ദ പ്രചാരണം

ആവേശം അണപൊട്ടി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം

സമകാലിക മലയാളം ഡെസ്ക്

പാമ്പാടി: ആവേശം അണപൊട്ടി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. പാമ്പാടി ടൗണില്‍ മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ നിറഞ്ഞാടി. പ്രധാന പാര്‍ട്ടികളുടെയെല്ലാം പ്രമുഖ നേതാക്കള്‍ കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ പാമ്പാടിയിലെത്തി. മൂന്നു മുന്നണികള്‍ക്കും പൊലീസ് നിശ്ചയിച്ച് നല്‍കിയ സ്ഥലത്താണ് കൊട്ടിക്കലാശം നടത്തിയത്. 

മൂന്നു മണിയോടെ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ച് ആരംഭിച്ച ആഘോഷം, പിന്നീട് ചെണ്ടമേളത്തിലും വെടിക്കെട്ടിലേക്കും വഴിമാറി. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍
കൂട്ടമായി നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ ഉയര്‍ത്തിപ്പാറിച്ചു. പുതുപ്പള്ളി മണ്ഡലം ഇതുവരെ കാണാത്ത തരത്തിലുള്ള കൊട്ടിക്കലാശമാണ് നടന്നത്. 

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ടൗണിലേക്ക് എത്തിയതോടെ ആവേശം വാനോളമുയര്‍ന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പരമാവധി വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് നടത്തിയത്. അതിനാല്‍ കൊട്ടിക്കലാശ സ്ഥലത്തേക്ക് ചാണ്ടി ഉമ്മന്‍ എത്തിയില്ല. 

ആറു മണിയോടെ, കൊട്ടിക്കലാശം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണമാണ്. മറ്റന്നാള്‍ പുതുപ്പള്ളി വിധിയെഴുതുമ്പോള്‍, വിജയ പ്രതീക്ഷതയിലാണ് മൂന്നു മുന്നണികളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പഴം പഴുത്തുപോവുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

'പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്റെ വിഡിയോ നീക്കം ചെയ്യണം'; പരാതിയുമായി നടി

'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

SCROLL FOR NEXT