nilambur by election : shafi parambil-pv anvar ഫെയ്‌സ്ബുക്ക്‌
Kerala

ഷാഫിക്ക് രാഹുലിനെ വെട്ടണം; അതിനാണ് ഈ കളവുപറച്ചില്‍; തെളിവുകള്‍ പുറത്തുവിടുമെന്ന് അന്‍വര്‍

താന്‍ വിളിച്ചുവരുത്തിയതോ ഒളിച്ചുവന്നതോ അല്ല രാഹുലെന്നും സൗഹൃദത്തിന്റെ പുറത്ത് വിളിക്കുകയും അങ്ങനെ രാഹുല്‍ തന്നെ സന്ദര്‍ശിക്കുകയുമായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടലാണ് ഇനി കോണ്‍ഗ്രസിലെ അടുത്ത പണിയെന്ന് പിവി അന്‍വര്‍.( nilambur by election )രാഹുലിനെ വലിച്ച് താഴെയിടാനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് അദ്ദേഹം കളവ് പറയുന്നതെന്നും അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചുവരുത്തിയതെന്നാണ് ഒരുത്തന്‍ പറഞ്ഞുകേട്ടത്. താന്‍ വിളിച്ചുവരുത്തിയതോ ഒളിച്ചുവന്നതോ അല്ല രാഹുലെന്നും സൗഹൃദത്തിന്റെ പുറത്ത് വിളിക്കുകയും അങ്ങനെ രാഹുല്‍ തന്നെ സന്ദര്‍ശിക്കുകയുമായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു.

പച്ചവെളിച്ചത്തിലാണ് രാഹുല്‍ വന്നത്. രാഹുലിന്റെ ക്രഡിബിലിറ്റി കൂടി നശിപ്പിക്കണമെന്ന് ഷാഫി പറമ്പിലിനുണ്ടെന്നും അതിനായാണ് രാഹുലിനെതിരെ ഇത്തരം പരാര്‍മശങ്ങള്‍ നടത്തുന്നതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഷാഫി പറഞ്ഞുകൊണ്ടിരിക്കുന്ന നിലപാടുകള്‍ ആളുകള്‍ കാണുന്നുണ്ടെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ജനങ്ങളുടെ മുന്നില്‍ വസ്തുതയുള്ള തെളിവുകള്‍ താന്‍ നിരത്തുമെന്നും അന്‍വര്‍ പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമാണ് അന്‍വറിനെ സന്ദര്‍ശിച്ചതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കാണണമെന്ന് പറഞ്ഞ് രാഹുലിനെ അന്‍വര്‍ വിളിച്ചുവരുത്തുകയായിരുന്നെന്നായിരുന്നു താന്‍ അറിഞ്ഞതെന്നാണ് ഷാഫി മാധ്യമങ്ങളോട് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

SCROLL FOR NEXT