രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം 
Kerala

രാഹുൽ ​ഗാന്ധി ഇന്ന് വയനാട് എത്തും, മൂന്നു ദിവസത്തെ സന്ദർശനം

എസ് എഫ് ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ എം പി ഓഫീസ് ആക്രമിച്ച ശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ; രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. മൂന്ന് ദിവസത്തേക്കാണ് സന്ദർശനം. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ രാഹുൽ പങ്കെടുക്കും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. തുടർന്ന് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷമാകും വയനാട്ടിലേക്ക് പോവുക.

മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന്  വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും അദ്ദേഹം പങ്കെടുക്കും. നാല് മണിയോടെ സുല്‍ത്താന്‍ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജനസംഗമം രാഹുല്‍ഗാന്ധി എം പി ഉദ്ഘാടനം ചെയ്യും. യു ഡി എഫിന്റെ എം പിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ക്കൊപ്പം ദേശീയ സംസ്ഥാന നേതാക്കളും റാലിയും ബഹുജനസംഗമത്തിലും പങ്കെടുക്കും. നാളെ മലപ്പുറം ജില്ലയിലെ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം മൂന്നിന് ഡൽഹിയിലേക്ക് മടങ്ങും.

എസ് എഫ് ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ എം പി ഓഫീസ് ആക്രമിച്ച ശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി ജില്ലയില്‍ പൊതു, രാഷ്ട്രീയപരിപാടികള്‍ക്ക് എത്തുന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT